ലോകാവസാനത്തെക്കുറിച്ചൊരു പാട്ട്
സെസ്ലാവ് മിലോഷ് (പോളണ്ട്, 1911-2004)
പരിഭാഷ: പി.രാമൻ.
പരിഭാഷ: പി.രാമൻ.
ലോകം അവസാനിക്കുന്ന ദിവസം
ഒരു തേനീച്ച ഒരു മൂവിലപ്പൂച്ചെടിക്കു ചുറ്റും
വട്ടം കറങ്ങുന്നു.
ഒരു മുക്കുവൻ മങ്ങിത്തിളങ്ങുന്ന തന്റെ വല
കേടു തീർത്തു കൊണ്ടിരിക്കുന്നു.
സന്തുഷ്ടരായ കടൽപ്പന്നികൾ
കടലിൽ പുളച്ചു ചാടുന്നു.
ഇളം കുരുവികൾ
മഴവെള്ളം കുടഞ്ഞു കളിക്കുന്നു.
പാമ്പിന് എന്നത്തേയും പോലെ അന്നും
സുവർണ്ണ ചർമ്മം.
ഒരു തേനീച്ച ഒരു മൂവിലപ്പൂച്ചെടിക്കു ചുറ്റും
വട്ടം കറങ്ങുന്നു.
ഒരു മുക്കുവൻ മങ്ങിത്തിളങ്ങുന്ന തന്റെ വല
കേടു തീർത്തു കൊണ്ടിരിക്കുന്നു.
സന്തുഷ്ടരായ കടൽപ്പന്നികൾ
കടലിൽ പുളച്ചു ചാടുന്നു.
ഇളം കുരുവികൾ
മഴവെള്ളം കുടഞ്ഞു കളിക്കുന്നു.
പാമ്പിന് എന്നത്തേയും പോലെ അന്നും
സുവർണ്ണ ചർമ്മം.
ലോകം അവസാനിക്കുന്ന ദിവസം
പെണ്ണുങ്ങൾ പാടത്തൂടെ
കുട ചൂടി നടന്നു പോകുന്നു.
പുൽമൈതാനത്തിനറ്റത്ത്
ഒരു കുടിയൻ മയക്കത്തിലേക്കു വീഴുന്നു.
വഴിക്കച്ചവടക്കാർ തെരുവിൽ വിളിച്ചുകൂവി
പച്ചക്കറി വിൽക്കുന്നു.
മഞ്ഞപ്പായ് വഞ്ചിയൊന്ന്
ദ്വീപിനു നേർക്കടുക്കുന്നു.
വയലിന്റെ ഒരു നാദശകലം
വായുവിൽത്തങ്ങിനിന്ന്
നക്ഷത്രരാത്രിയിലേക്കു നയിക്കുന്നു.
പെണ്ണുങ്ങൾ പാടത്തൂടെ
കുട ചൂടി നടന്നു പോകുന്നു.
പുൽമൈതാനത്തിനറ്റത്ത്
ഒരു കുടിയൻ മയക്കത്തിലേക്കു വീഴുന്നു.
വഴിക്കച്ചവടക്കാർ തെരുവിൽ വിളിച്ചുകൂവി
പച്ചക്കറി വിൽക്കുന്നു.
മഞ്ഞപ്പായ് വഞ്ചിയൊന്ന്
ദ്വീപിനു നേർക്കടുക്കുന്നു.
വയലിന്റെ ഒരു നാദശകലം
വായുവിൽത്തങ്ങിനിന്ന്
നക്ഷത്രരാത്രിയിലേക്കു നയിക്കുന്നു.
മിന്നലും ഇടിമുഴക്കവും പ്രതീക്ഷിച്ചവർ
നിരാശരാവുന്നു.
അടയാളങ്ങളും മാലാഖമാരുടെ കാഹളങ്ങളും
പ്രതീക്ഷിച്ചവർ
ഇപ്പോഴാണതു സംഭവിക്കുകയെന്നു
വിശ്വസിക്കുകയില്ല.
സൂര്യചന്ദ്രന്മാർ മുകളിലുള്ളേടത്തോളം
തേനീച്ച റോസാപ്പൂവിൽ
വിരുന്നു വരുന്നേടത്തോളം
തുടുത്ത കുഞ്ഞുങ്ങൾ
പിറന്നു കൊണ്ടിരിക്കുന്നേടത്തോളം
ആരും വിശ്വസിക്കില്ല
ഇപ്പോഴാണതു സംഭവിക്കുക എന്ന്.
നിരാശരാവുന്നു.
അടയാളങ്ങളും മാലാഖമാരുടെ കാഹളങ്ങളും
പ്രതീക്ഷിച്ചവർ
ഇപ്പോഴാണതു സംഭവിക്കുകയെന്നു
വിശ്വസിക്കുകയില്ല.
സൂര്യചന്ദ്രന്മാർ മുകളിലുള്ളേടത്തോളം
തേനീച്ച റോസാപ്പൂവിൽ
വിരുന്നു വരുന്നേടത്തോളം
തുടുത്ത കുഞ്ഞുങ്ങൾ
പിറന്നു കൊണ്ടിരിക്കുന്നേടത്തോളം
ആരും വിശ്വസിക്കില്ല
ഇപ്പോഴാണതു സംഭവിക്കുക എന്ന്.
വെള്ളത്താടിയുള്ളൊരു വൃദ്ധൻ മാത്രം
- അദ്ദേഹമൊരു പ്രവാചകനാകും,
എന്നാൽ ഇപ്പോൾ അല്ല; കാരണം
അത്ര തിരക്കിലാണിപ്പൊഴദ്ദേഹം -
തക്കാളി അടുക്കിക്കൂട്ടുന്നതിനിടയിൽ
ഇങ്ങനെ ഉരുവിട്ടുകൊണ്ടിരിക്കും.
" വേറെയില്ലൊരവസാനം ലോകത്തിന്ന്
വേറെയില്ലൊരവസാനം ലോകത്തിന്ന് "
- അദ്ദേഹമൊരു പ്രവാചകനാകും,
എന്നാൽ ഇപ്പോൾ അല്ല; കാരണം
അത്ര തിരക്കിലാണിപ്പൊഴദ്ദേഹം -
തക്കാളി അടുക്കിക്കൂട്ടുന്നതിനിടയിൽ
ഇങ്ങനെ ഉരുവിട്ടുകൊണ്ടിരിക്കും.
" വേറെയില്ലൊരവസാനം ലോകത്തിന്ന്
വേറെയില്ലൊരവസാനം ലോകത്തിന്ന് "
No comments:
Post a Comment