ദു മു (ചീന,എ.ഡി 712-770)
1
സുവോയുടെ വീട്ടിലെ സായാഹ്നവിരുന്ന്
കാറ്റത്തുലയും മരങ്ങൾ, അസ്തമിക്കുമിളം പിറ,
മഞ്ഞിൽ കുതിർന്ന വസ്ത്രങ്ങൾ, 'ക്വിൻ' തന്ത്രി നാദം,
പൂ പടർന്ന വഴിവക്കിലൊഴുകുമുറവവെള്ളം,
പുൽക്കുടിലിൻ ചുറ്റും പൂക്കാലത്തിൻ താരങ്ങൾ,
മെഴുതിരി നാളം താഴുവോളം ഗ്രന്ഥം നോക്കുന്നൂ നാം,
ഹരം വാളുകളിൽ,സുഖമധുലഹരി,
കവിത കെട്ടുന്നൂ, കേൾപ്പൂ 'വൂ' നാട്ടിലെ പാട്ടുകൾ,ഞാൻ
മറക്കില്ലെൻ തോണി തനിച്ചലഞ്ഞതങ്ങ്
2
സമതലം: മുകൾക്കാഴ്ച്ച
വ്യക്തമാം ശരത്കാലം, കാഴ്ച്ചക്കില്ലവസാനം,
കുന്നു കൂടുവാൻ തുടങ്ങുന്നിരുളടരുകൾ,
ദൂരത്തെ നദി വാനിൽ തൻ ശുദ്ധി കലർത്തുന്നു,
കനത്ത മഞ്ഞിൽ കാണുന്നൊറ്റപ്പെട്ടൊരു കോട്ട,
ഇലയറ്റ വൃക്ഷങ്ങൾ കാറ്റുരിയുന്നൂ വീണ്ടും,
ദൂരത്തെ മലനിര, സൂര്യനാണ്ടുപോയ് പിന്നിൽ,
ഏകാകിക്കൊക്കേ, കൂട്ടിൽ പോകുവാനെന്തേ വൈകി?
മരങ്ങൾ മുഴുവനും കാക്കകൾ നിറഞ്ഞല്ലോ.
വ്യക്തമാം ശരത്കാലം, കാഴ്ച്ചക്കില്ലവസാനം,
കുന്നു കൂടുവാൻ തുടങ്ങുന്നിരുളടരുകൾ,
ദൂരത്തെ നദി വാനിൽ തൻ ശുദ്ധി കലർത്തുന്നു,
കനത്ത മഞ്ഞിൽ കാണുന്നൊറ്റപ്പെട്ടൊരു കോട്ട,
ഇലയറ്റ വൃക്ഷങ്ങൾ കാറ്റുരിയുന്നൂ വീണ്ടും,
ദൂരത്തെ മലനിര, സൂര്യനാണ്ടുപോയ് പിന്നിൽ,
ഏകാകിക്കൊക്കേ, കൂട്ടിൽ പോകുവാനെന്തേ വൈകി?
മരങ്ങൾ മുഴുവനും കാക്കകൾ നിറഞ്ഞല്ലോ.
3
ചീവീട്
ഇത്രയും താഴ്മയുള്ള, ഇത്തിരി മാത്രമുള്ള
കൊച്ചു ചീവീടേ,കേൾക്കൂ
ദുഃഖം നിറഞ്ഞ നിൻ്റെയീണങ്ങൾ നമ്മെയെന്തേ
ഇത്രമേലിട്ടുലയ്ക്കാൻ?
ആശ്വാസമറ്റു പുല്ലിൻ വേരുകൾക്കുള്ളിലിരു-
ന്നിങ്ങനെ നീ കരയുന്നൂ
പുൽമെത്തക്കീഴിലിരുന്നിപ്പോളൊരു തുണക്കായ്
അത്രക്കു നീ കൊതിക്കുന്നൂ
ദീർഘയാത്രക്കു പോയ യാത്രികന്നിതു കേൾക്കെ
കണ്ണീരടക്കാനാമോ?
ഭർത്താവു കൈവെടിഞ്ഞ ഭാര്യയിതെങ്ങനെ
സഹിക്കും പുലരിവരെയും?
കൊച്ചു ചീവീടേ,കേൾക്കൂ
ദുഃഖം നിറഞ്ഞ നിൻ്റെയീണങ്ങൾ നമ്മെയെന്തേ
ഇത്രമേലിട്ടുലയ്ക്കാൻ?
ആശ്വാസമറ്റു പുല്ലിൻ വേരുകൾക്കുള്ളിലിരു-
ന്നിങ്ങനെ നീ കരയുന്നൂ
പുൽമെത്തക്കീഴിലിരുന്നിപ്പോളൊരു തുണക്കായ്
അത്രക്കു നീ കൊതിക്കുന്നൂ
ദീർഘയാത്രക്കു പോയ യാത്രികന്നിതു കേൾക്കെ
കണ്ണീരടക്കാനാമോ?
ഭർത്താവു കൈവെടിഞ്ഞ ഭാര്യയിതെങ്ങനെ
സഹിക്കും പുലരിവരെയും?
ഇമ്മട്ടിലിപ്രകൃതിശബ്ദങ്ങൾ പോലെ നമ്മെ
ഇല്ലാ വലയ്ക്കുകില്ലാ
സങ്കടം മീട്ടിടുന്ന തന്ത്രികൾ,താരനാദം
പൊങ്ങും സുഷിരവാദ്യങ്ങൾ
ഇല്ലാ വലയ്ക്കുകില്ലാ
സങ്കടം മീട്ടിടുന്ന തന്ത്രികൾ,താരനാദം
പൊങ്ങും സുഷിരവാദ്യങ്ങൾ
4
കവർച്ച
ഉടയോനില്ലാത്തവയല്ലീ
പീച്ചുകൾ ഡാംസൺ മരങ്ങളും
ഞാനെൻ സ്വന്തം കൈകളാലേ
നട്ടുവളർത്തിയതാണിവ
വേലി നന്നേച്ചെറുതാണെന്നാൽ
വീടു കാക്കാനുതകുമത്
എന്നിട്ടെന്തേയിപ്പൂക്കാല-
ഉടയോനില്ലാത്തവയല്ലീ
പീച്ചുകൾ ഡാംസൺ മരങ്ങളും
ഞാനെൻ സ്വന്തം കൈകളാലേ
നട്ടുവളർത്തിയതാണിവ
വേലി നന്നേച്ചെറുതാണെന്നാൽ
വീടു കാക്കാനുതകുമത്
എന്നിട്ടെന്തേയിപ്പൂക്കാല-
ക്കാറ്റുകളെന്നെക്കവരാനായ്
വീശിയടിച്ചീപ്പൂഞ്ചില്ലകളെ-
വീശിയടിച്ചീപ്പൂഞ്ചില്ലകളെ-
ത്തകർത്തു താഴത്തെറിയുന്നു.
5
ക്വിൻഷൗവിൽ
നദിതൻ വിശാലമാം തടത്തിൽ രാവെത്തുമ്പോൾ
അതിർത്തി ഗ്രാമങ്ങളിൽ കൊമ്പുകൾ പറകളും
ഭൂമിയെപ്പിളർത്തുമാ ശബ്ദം ഞാൻ കേൾപ്പൂ ശരദ്-
വായുവിൽ, കാറ്റിൽ തേങ്ങി മായുന്നു മേഘങ്ങളിൽ,
തണുത്തു വിറയ്ക്കുന്ന ചീവീട് നിശ്ശബ്ദം തൻ
ഇലയോടൊട്ടിച്ചേർന്നങ്ങിരിപ്പൂ,മടങ്ങുന്നൂ
തൻ്റെ മാമല നോക്കിയേകയാം കിളി മെല്ലെ
ഒത്തുചേരുന്നീയൊറ്റശ്ശബ്ദത്തിൽ പത്തായിരം
അതിർത്തി ഗ്രാമങ്ങളിൽ കൊമ്പുകൾ പറകളും
ഭൂമിയെപ്പിളർത്തുമാ ശബ്ദം ഞാൻ കേൾപ്പൂ ശരദ്-
വായുവിൽ, കാറ്റിൽ തേങ്ങി മായുന്നു മേഘങ്ങളിൽ,
തണുത്തു വിറയ്ക്കുന്ന ചീവീട് നിശ്ശബ്ദം തൻ
ഇലയോടൊട്ടിച്ചേർന്നങ്ങിരിപ്പൂ,മടങ്ങുന്നൂ
തൻ്റെ മാമല നോക്കിയേകയാം കിളി മെല്ലെ
ഒത്തുചേരുന്നീയൊറ്റശ്ശബ്ദത്തിൽ പത്തായിരം
ദി,ക്കെൻ്റെ വഴിയെന്നെയൊടുക്കമെങ്ങെത്തിക്കും?
6
നെൽപ്പാടത്തേക്ക്
നെൽപ്പാടത്തേക്കിനിയുമൊരിക്കൽ-
ക്കൂടിപ്പോക നാം, കൊയ്യുവാൻ ബാക്കി.
അങ്ങൊരുക്കാം മെതിക്കളമൊന്ന്,
അയ്യോ പൊട്ടുന്നുറുമ്പിൻ കൂടെല്ലാം.
പിള്ളേർ വന്നെടുത്തോട്ടെ പിടിതാൾ,
നെല്ലു കുത്താനുലക്ക താഴട്ടെ,
വെയ്ലിലെല്ലാം തിളങ്ങട്ടെ,ചോപ്പു
നെന്മണികളിൽ നിന്നുമി പോട്ടെ.
വാർദ്ധക്യത്തിനു നല്ലൊരു താങ്ങായ്
ഇഷ്ടം പോലെ നാം തിന്നു തിമിർക്ക
ഈ നിറഞ്ഞ കളപ്പുര തീർക്കും
ഇത്രനാൾ നാമലഞ്ഞതിൻ കഷ്ടം
ക്കൂടിപ്പോക നാം, കൊയ്യുവാൻ ബാക്കി.
അങ്ങൊരുക്കാം മെതിക്കളമൊന്ന്,
അയ്യോ പൊട്ടുന്നുറുമ്പിൻ കൂടെല്ലാം.
പിള്ളേർ വന്നെടുത്തോട്ടെ പിടിതാൾ,
നെല്ലു കുത്താനുലക്ക താഴട്ടെ,
വെയ്ലിലെല്ലാം തിളങ്ങട്ടെ,ചോപ്പു
നെന്മണികളിൽ നിന്നുമി പോട്ടെ.
വാർദ്ധക്യത്തിനു നല്ലൊരു താങ്ങായ്
ഇഷ്ടം പോലെ നാം തിന്നു തിമിർക്ക
ഈ നിറഞ്ഞ കളപ്പുര തീർക്കും
ഇത്രനാൾ നാമലഞ്ഞതിൻ കഷ്ടം
7
ഷെൻദി ക്ഷേത്രത്തിലെ ആയോധന ഗുരുവിനെ സന്ദർശിച്ചപ്പോൾ
നിരയായി നിവരുന്ന പാറകൾക്കും മേലെ
നിറയുന്ന മഞ്ഞ്, മലമേലേ മഠാലയം,
മിനുസമാം പാറകൾക്കിടയിലൂടൂർന്നൊഴുകി-
യണയുന്ന ഹിമശൈത്യമാർന്നതാമൊരരുവി,
വീഴുന്നു പൈൻമരത്തുമ്പുകളിൽനിന്നു വെയി-
ലൂറിത്തിളങ്ങുന്ന വെൺമഞ്ഞുതുള്ളികൾ,
നിരയായി നിവരുന്ന പാറകൾക്കും മേലെ
നിറയുന്ന മഞ്ഞ്, മലമേലേ മഠാലയം,
മിനുസമാം പാറകൾക്കിടയിലൂടൂർന്നൊഴുകി-
യണയുന്ന ഹിമശൈത്യമാർന്നതാമൊരരുവി,
വീഴുന്നു പൈൻമരത്തുമ്പുകളിൽനിന്നു വെയി-
ലൂറിത്തിളങ്ങുന്ന വെൺമഞ്ഞുതുള്ളികൾ,
ധർമ്മമാരായ്കെ,ക്കവിതയന്തസ്സാര-
ശൂന്യമാം മണ്ടത്തമെന്നു കാണുന്നു ഞാൻ,
ഉടലിനെപ്പറ്റിയോർത്തീടവേ മായുന്നു
മധുവിൽ മയങ്ങുവാനുള്ളെൻ്റെയിമ്പവും
ആവില്ലൊരിക്കലും പത്നിയെ, മക്കളെ
കൈവെടിയാനെനി,ക്കെങ്കിലുമായിടും
താങ്കൾതൻ കൊടുമുടിത്തുമ്പുകളിലാദ്യത്തെ
ശൂന്യമാം മണ്ടത്തമെന്നു കാണുന്നു ഞാൻ,
ഉടലിനെപ്പറ്റിയോർത്തീടവേ മായുന്നു
മധുവിൽ മയങ്ങുവാനുള്ളെൻ്റെയിമ്പവും
ആവില്ലൊരിക്കലും പത്നിയെ, മക്കളെ
കൈവെടിയാനെനി,ക്കെങ്കിലുമായിടും
താങ്കൾതൻ കൊടുമുടിത്തുമ്പുകളിലാദ്യത്തെ
തുമ്പിന്നരികിലെൻ കൂര കെട്ടീടുവാൻ