പരമ്പരാഗത ഭാവഗീത രുപം നിലനിർത്തിക്കൊണ്ടെഴുതിയ സമകാല ചൈനീസ് കവികളിൽ പ്രമുഖനാണ് മാ ഹുവ. ചൈനീസ് പ്രകൃതിദൃശ്യകവിതയുടെ പാരമ്പര്യത്തിൽ നിന്ന്, വിശേഷിച്ചും വാങ് വീ (AD 699-759) യിൽ നിന്ന് ഊർജം ഉൾക്കൊണ്ട കവി.ലളിതവും മൂർത്തവുമെങ്കിലും ആന്തര ലോകത്തെ പ്രകാശിപ്പിക്കുന്ന കവിതകൾ. ബീജിങ്ങിലെ ജോലി ഉപേക്ഷിച്ച് 2003-ൽ ഇദ്ദേഹം യുനാൻ പ്രവിശ്യയിലെ മിങ് യോങ് ഗ്രാമത്തിലേക്കു പോയി. അവിടെ അധ്യാപകനായി ജോലി ചെയ്കേ, ടിബറ്റൻ ഗാനങ്ങൾ ശേഖരിക്കുന്നതിലും ബുദ്ധമതാചാരങ്ങളെക്കുറിച്ചു പഠിക്കുന്നതിലും മുഴുകി. 2004-ൽ മുപ്പത്തിരണ്ടാം വയസ്സിൽ ലാൻഖാങ് നദിയിലേക്കു ജീപ്പുമറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടു മരിച്ചു. മാ ഹുവയുടെ അവസാന കാലരചനയായ 'Snowy Mountain Canzonets' - ൽ നിന്നുമുള്ള ചില കവിതകളാണിവിടെ. അഞ്ചു വരികൾ വീതമുള്ള നാല്പത്തഞ്ചു കവിതകളടങ്ങുന്ന കവിതാപരമ്പരയാണ് അത്.
1.
ഗ്രാമത്തിലെ സ്കൂൾ മാസ്റ്റർ
ഗ്രാമത്തിലെ സ്കൂൾ മാസ്റ്റർ
കഴിഞ്ഞ മാസം ഇവിടുണ്ടായിരുന്ന മീനാകൃതിയിലുള്ള മേഘം
മഞ്ഞുമൂടിയ മലയുടെ പിന്നിൽ നിന്നു മടങ്ങിയെത്തി.
പീച്ചു മരങ്ങൾക്ക് ഇതിലേറെ വേണ്ട
പിങ്കു നിറവും കൊണ്ട്.
ബാർലിച്ചെടികൾക്ക് ഇതിലേറെ വേണ്ട
പച്ചയും കൊണ്ട്.
എന്നാൽ ഇല്ലെനിയ്ക്കായ്,
ഇതിലേറെ വേണ്ട സ്നേഹം.
കലപില കൂട്ടുന്ന കുട്ടികൾ മാത്രം
ആ മേഘത്തെ പിന്തുടർന്നെത്തുന്നു.
ഇരുണ്ടു ചോന്ന പന്ത്രണ്ടു മുഖങ്ങൾ,
എന്റെ ദിവസങ്ങൾ പോലെ ചിരപരിചിതം,
ഒരല്പം കടുംനിറത്തിൽ, ഒരല്പം ചെളി പിടിച്ച്.
മഞ്ഞുമൂടിയ മലയുടെ പിന്നിൽ നിന്നു മടങ്ങിയെത്തി.
പീച്ചു മരങ്ങൾക്ക് ഇതിലേറെ വേണ്ട
പിങ്കു നിറവും കൊണ്ട്.
ബാർലിച്ചെടികൾക്ക് ഇതിലേറെ വേണ്ട
പച്ചയും കൊണ്ട്.
എന്നാൽ ഇല്ലെനിയ്ക്കായ്,
ഇതിലേറെ വേണ്ട സ്നേഹം.
കലപില കൂട്ടുന്ന കുട്ടികൾ മാത്രം
ആ മേഘത്തെ പിന്തുടർന്നെത്തുന്നു.
ഇരുണ്ടു ചോന്ന പന്ത്രണ്ടു മുഖങ്ങൾ,
എന്റെ ദിവസങ്ങൾ പോലെ ചിരപരിചിതം,
ഒരല്പം കടുംനിറത്തിൽ, ഒരല്പം ചെളി പിടിച്ച്.
2
കാട്ട് ഓർക്കിഡുകൾ
കാട്ട് ഓർക്കിഡുകൾ
മലഞ്ചെരുവിലെമ്പാടും കാണുന്ന
കുഞ്ഞു കരിഞ്ചോപ്പുനാളങ്ങൾക്ക്
പുൽച്ചാടിയുടെ നേർത്ത പച്ച നാവു
പൊള്ളിക്കാനാവില്ല.
എന്നാൽ വീട്ടിലേക്കു കുഴഞ്ഞു നീങ്ങുന്ന
പശുക്കളുടെയും കുതിരകളുടെയും
കാലടി പൊള്ളിക്കാൻ കഴിയും.
തീറ്റക്കൊതിയൻ പൂമ്പാറ്റകളുടെ പതുത്ത ചുണ്ടുകളെയും.
കുഞ്ഞു കരിഞ്ചോപ്പുനാളങ്ങൾക്ക്
പുൽച്ചാടിയുടെ നേർത്ത പച്ച നാവു
പൊള്ളിക്കാനാവില്ല.
എന്നാൽ വീട്ടിലേക്കു കുഴഞ്ഞു നീങ്ങുന്ന
പശുക്കളുടെയും കുതിരകളുടെയും
കാലടി പൊള്ളിക്കാൻ കഴിയും.
തീറ്റക്കൊതിയൻ പൂമ്പാറ്റകളുടെ പതുത്ത ചുണ്ടുകളെയും.
3
മലഞ്ചോലയിലെ ഉറക്കം
മലഞ്ചോലയിലെ ഉറക്കം
രാത്രിയിൽ ഇക്കൊല്ലത്തെ പുതു മഞ്ഞ്
മരവാതിലിന്മേൽ മുട്ടിവിളിക്കുമൊരു
മലഞ്ചോലയുടെ നേർക്കണയുന്നു.
അതിന്റെ കടകടപ്പും കിരുകിരുപ്പും
പകൽ നേരത്തെ പശുക്കളുടെ അമറലിനേക്കാൾ, കുതിരച്ചിനപ്പുകളേക്കാൾ
നിങ്ങളെ പരിഭ്രാന്തരാക്കും.
ഞാനാവട്ടെ,സ്വപ്നം കാണുകയായിരുന്നു.
സുതാര്യമായ മഞ്ഞും പുതുചന്ദ്രനും
പിന്നെയും പിന്നെയും മുട്ടി വിളിക്കുന്ന
പൊട്ടിപ്പൊളിഞ്ഞ മരവാതിൽ
ഞാനാണെന്നും.
മരവാതിലിന്മേൽ മുട്ടിവിളിക്കുമൊരു
മലഞ്ചോലയുടെ നേർക്കണയുന്നു.
അതിന്റെ കടകടപ്പും കിരുകിരുപ്പും
പകൽ നേരത്തെ പശുക്കളുടെ അമറലിനേക്കാൾ, കുതിരച്ചിനപ്പുകളേക്കാൾ
നിങ്ങളെ പരിഭ്രാന്തരാക്കും.
ഞാനാവട്ടെ,സ്വപ്നം കാണുകയായിരുന്നു.
സുതാര്യമായ മഞ്ഞും പുതുചന്ദ്രനും
പിന്നെയും പിന്നെയും മുട്ടി വിളിക്കുന്ന
പൊട്ടിപ്പൊളിഞ്ഞ മരവാതിൽ
ഞാനാണെന്നും.
4
പീച്ചു പൂവ്
പീച്ചു പൂവ്
ചില നേരം പീച്ചു പൂ കൊഴിയുമ്പോൾ
*ഉണരും കീടങ്ങളുടെ ആഴ്ചകളിലെ ഇടിമുഴക്കം പോൽ
ഒരു കനത്ത മുരൾച്ചയുണ്ടാകും
കണ്ണടയ്ക്കൂ, ലോലമായ ആ പൂക്കൾ ചില്ലകളിലേക്കു തിരിച്ചു പോകും.
ഒരു പറ്റം മരതകപ്പച്ചപ്പൂമ്പാറ്റകൾ
പൂ നുകർന്നിരിപ്പുണ്ടാകും
പാറക്കറുപ്പുള്ളൊരു കഴുകൻ
എന്റെ ഹൃദയം കൊത്തിത്തിന്നാൻ തുടങ്ങും.
*ഉണരും കീടങ്ങളുടെ ആഴ്ചകളിലെ ഇടിമുഴക്കം പോൽ
ഒരു കനത്ത മുരൾച്ചയുണ്ടാകും
കണ്ണടയ്ക്കൂ, ലോലമായ ആ പൂക്കൾ ചില്ലകളിലേക്കു തിരിച്ചു പോകും.
ഒരു പറ്റം മരതകപ്പച്ചപ്പൂമ്പാറ്റകൾ
പൂ നുകർന്നിരിപ്പുണ്ടാകും
പാറക്കറുപ്പുള്ളൊരു കഴുകൻ
എന്റെ ഹൃദയം കൊത്തിത്തിന്നാൻ തുടങ്ങും.
* പരമ്പരാഗത ചൈനീസ് പഞ്ചാംഗപ്രകാരമുള്ള കാലയളവ്.
5
പീച്ച്പൂത്തൂവലുകൾ
പീച്ച്പൂത്തൂവലുകൾ
കനമില്ലാ മഞ്ഞപ്പക്ഷി പറന്നേ പോയി.
പീച്ചു പൂവ് തലയണയാക്കിയ പിങ്കു നിറക്കിളി
തറച്ചു നോക്കുന്നൂ
കൂർക്കം വലിച്ചുറങ്ങുന്നു.
അവളൊന്നു തിരിഞ്ഞു കിടക്കുമ്പോൾ
ഏറെക്കാത്തവസാനമണഞ്ഞ
കൊടുങ്കാറ്റവളുടെ തലയണ -
യകലേക്കു പറത്തി വിടുന്നു.
പറന്നു പോയീ തലയണ,യവളുടെ
തിളങ്ങിടും മൃദു തൂവലുകൾ പോൽ
മാനത്തെങ്ങും കൊഴിഞ്ഞു വീഴുന്നൂ
പീച്ചു പൂവ് തലയണയാക്കിയ പിങ്കു നിറക്കിളി
തറച്ചു നോക്കുന്നൂ
കൂർക്കം വലിച്ചുറങ്ങുന്നു.
അവളൊന്നു തിരിഞ്ഞു കിടക്കുമ്പോൾ
ഏറെക്കാത്തവസാനമണഞ്ഞ
കൊടുങ്കാറ്റവളുടെ തലയണ -
യകലേക്കു പറത്തി വിടുന്നു.
പറന്നു പോയീ തലയണ,യവളുടെ
തിളങ്ങിടും മൃദു തൂവലുകൾ പോൽ
മാനത്തെങ്ങും കൊഴിഞ്ഞു വീഴുന്നൂ
6
വസന്തത്തിലെ മഞ്ഞ്
വസന്തത്തിലെ മഞ്ഞ്
ഇനിയും വെണ്മ, ഇനിയും തണുപ്പ്
താങ്ങാനാവില്ല,
പുതുതായ് പച്ചച്ച പൈൻമരച്ചില്ലകൾക്ക്.
ഒടുവിലെ മഞ്ഞിത്.
വിളറിയ വെളിച്ചത്തിനും മൂടൽമഞ്ഞിനുമുള്ളിൽ
കുമിഞ്ഞുകൂടിയ വെൺമക്ക്
സ്വന്തം സ്വരൂപം നഷ്ടപ്പെടുകയായി.
മഞ്ഞുമലയിൽ നിന്നും
മഞ്ഞുരുകിയൊഴുകുന്നു.
താങ്ങാനാവില്ല,
പുതുതായ് പച്ചച്ച പൈൻമരച്ചില്ലകൾക്ക്.
ഒടുവിലെ മഞ്ഞിത്.
വിളറിയ വെളിച്ചത്തിനും മൂടൽമഞ്ഞിനുമുള്ളിൽ
കുമിഞ്ഞുകൂടിയ വെൺമക്ക്
സ്വന്തം സ്വരൂപം നഷ്ടപ്പെടുകയായി.
മഞ്ഞുമലയിൽ നിന്നും
മഞ്ഞുരുകിയൊഴുകുന്നു.
No comments:
Post a Comment