
വിളിക്കുന്നു?
ഏതു മണ്ണ് ഒട്ടിപ്പടർന്നിരിക്കുമോ?
അല്ലെങ്കിൽ
ഏതു മണ്ണിൽ നിങ്ങളുടെ ഉള്ളങ്കാൽ രേഖ
പതിഞ്ഞിരിക്കുമോ?
ഏതു വെള്ളം
ഊർന്നിറങ്ങിക്കലർന്നിരിക്കുമോ?
അല്ലെങ്കിൽ
ഏതു വെള്ളത്തിൽ
നിങ്ങളുടെ വിയർപ്പിനുപ്പ്
ഉരുവം മാറി രുചിക്കുമോ?
ഏതു കാറ്റുവീശിക്കുളിരു കോരുമോ?
അല്ലെങ്കിൽ
ഏതു കാറ്റിൽ
നിങ്ങളുടെ ശ്വാസത്തിൻ ഇളംചൂട്
കനിഞ്ഞു തലോടുമോ?
ഞാൻ കാൽ വെച്ചത്
മലമ്പാമ്പിൻ ഉടൽവഴുക്കലിൽ...
ഞാൻ ശരീരം നനച്ചത്
രക്തത്തിൻ കല്ലുമഴയിൽ....
ഞാൻ ശ്വാസനാളത്തിൽ ചുമന്നത്
മഞ്ഞിൻ തണുപ്പു മുള്ളുകളെ...
ഏതു മണ്ണും ഒട്ടുകയില്ല.
പറവയുടെ ചിറകുകളിൽ
ഏതു വെള്ളവുമൂർന്നിറങ്ങില്ല.
ഞാൻ പറവ.
നാടോടിയും പറവയുമാകുമോ ഞാൻ?
നാടോടിയും പറവയുമായാൽ
നാടുവിട്ടവനാകുമോ?
നീ ഗണിച്ചതെത്ര ശരി!
"ഏതും നാട്; ഏവരും ബന്ധുക്കൾ"
நதிக்காட்சி
ആടുന്ന തോണിക്കുള്ളിൽ
ബാക്കിയായ മഴവെള്ളം.
അതിൽ
വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്നു നിലാവ്,
ഭൂമിയ്ക്കു വെളിച്ചം പകർന്ന കരുണയിൽ.
நதிப் பேச்சு
ഓടും നദിയെ നോക്കിക്കൊണ്ടിരുന്നു, അവൾ.
അവളോടു പേശിക്കൊണ്ടിരുന്നു നദി.
കാറ്റ് ഓടിക്കൊണ്ടിരുന്നു
മരങ്ങൾ ഓടിക്കൊണ്ടിരുന്നു
പറവകൾ ഓടിക്കൊണ്ടിരുന്നു
മേഘങ്ങൾ ഓടിക്കൊണ്ടിരുന്നു
സൂര്യൻ ഓടിക്കൊണ്ടിരുന്നു.
വീടുകൾ ഓടിക്കൊണ്ടിരുന്നു
അവളും ഓടിക്കൊണ്ടിരുന്നു.
കാറ്റും
മരങ്ങളും
പറവകളും
മേഘങ്ങളും
സൂര്യനും
ഓടാതെ നിന്നു.
ഓടാതിരുന്നു നദി.
അവൾ മാത്രം ഓടിക്കൊണ്ടിരിക്കുന്നു
നദിയോടു പേശിക്കൊണ്ട്.
அன்பின் வெகுமானமாக
നീ കൊടുത്ത പൂച്ചെണ്ടിൻ
ഏതോ ഒരു പൂവിൽ ശേഷിച്ചിരിക്കുന്നു
ആ തേൻകൂടു മുഴുവനാക്കാൻ വേണ്ട
അവസാന തുള്ളിത്തേൻ.
ചോദ്യം വിരിയുമിടമാകുന്നു
കാലം.
மின்மினி இரவு
സംഗീതം നിലച്ചതും ഇരുട്ട്
ജഡമായ് മുറി.
ഇരുട്ടിൽ കണ്ടു :
അതുവരെ വെളിച്ചവും സംഗീതവും
മറച്ചുവെച്ച മഹാ അതിശയം.
അകം പുറം സഞ്ചാരം.
മെല്ലെ ചലിച്ചും ഊർന്നും നീന്തിയും
ഏന്തിവലിഞ്ഞും ഇഴഞ്ഞും പറന്നും
ഒഴുകിയും പുരണ്ടും അലഞ്ഞും
മുറിയിരുട്ടിലൊരപൂർവസംഭവം.
മുറി വീണ്ടും ഉയിർത്തതും
മിന്നാമിന്നികളെ മറന്നുകളഞ്ഞു.
മിന്നാമിന്നികൾ വീണ്ടും വരും.
അപ്പോൾ
നിങ്ങളും വരിക.
ആ അത്ഭുതക്കച്ചേരി
കണ്ടു സന്തോഷിക്കാം.
(കവി ഇശൈക്ക്)
അദ്ദേഹത്തെ താങ്ങാൻ ഭാഗ്യം കിട്ടിയ
ഈ ലോകവും വാക്കിങ്ങിനു പോകുന്നു.
പുല്ലും പുഴുവും പുള്ളുകളും
മീനും നായും പൂച്ചകളും
ചിലപ്പോൾ മനുഷ്യരും
വാക്കിങ്ങിനു പോകുന്നു.
പിന്നാലെ
പിശാചും ദൈവവും പോകുന്നു.
കൂടെയുള്ളതു പിശാചെങ്കിൽ
മഹാകവി കവിത എഴുതുന്നു.
ദൈവമാണെങ്കിൽ
ഇശൈ വഴക്കടിയ്ക്കുന്നു.
അത്ര തന്നെ മേരിമാരെയോ
കുറച്ചു കൂടുതലോ കുറവോ
എനിക്കും മേരിമാരെയറിയാം.
എല്ലാ മേരിമാരും മേരിമാരല്ല.
ഞാനറിഞ്ഞ മേരിമാരും
ഞാനറിഞ്ഞ അത്രയും മേരിമാരിലും
നിങ്ങളറിഞ്ഞ മേരിമാരുമുണ്ടാകാം.
ഓരോ മേരിയും ഇനിയും മറ്റൊരു മേരി.
വായിച്ചും കേട്ടും കണ്ടും ഇടപഴകിയും
മേരിമാരെയറിഞ്ഞു കൊണ്ടിരിക്കുന്നു.
അവർക്കെല്ലാവർക്കും വിശ്വാസത്തിന്റെ മണം
അത് ചെമ്മരിയാട്ടിൻപറ്റത്തിന്റെ മുശടു മണം.
കേട്ടറിഞ്ഞ മേരിമാർ നൂറു പേർ
അവരെല്ലാവരുടേയും തൊണ്ടയിൽ ഒരേ മൊഴി.
അത് ചീവീടിന്റെ രീരീരിപ്പ്.
കണ്ടറിഞ്ഞ മേരിമാർ ആയിരം പേർ
അവരെല്ലാവരുടെ കണ്ണുകളിലും ഒരേ നോട്ടം.
അത് പുലരിക്കിളിയുടെ നോട്ടം.
ഇടപഴകിയറിഞ്ഞ മേരിമാർ രണ്ടു പേർ.
അവരിരുവരുടെ ഇമകളിലും ഒരേ നീരുറവ്.
അത് കൺകാണാ സ്നേഹത്തിന്റെ കുളിരുറവ്.
(അവയിലപ്പോൾ അപ്പത്തിന്റെ പുളിപ്പുമണമുണ്ടായിരുന്നു)
ആർദ്രതയോടെ എന്റെ നെറ്റിയിൽ പതിഞ്ഞു
അടുത്ത നാൾ എനിക്കറിവുദിച്ചു.
(അവയിലപ്പോൾ മുന്തിരിച്ചാറിന്റെ സുഗന്ധമുണ്ടായിരുന്നു)
ആസക്തിയോടെ എന്റെ നാഭിക്കു കീഴേ കുമിഞ്ഞു
അടുത്ത നാൾ എനിക്കു മീശ മുളച്ചു.
ചങ്ങമ്പുഴയെ അറിയാം അല്ലേ നിങ്ങൾക്ക്?
കൃഷ്ണപിള്ളയെ അറിയാതെ പോയാലും
ചങ്ങമ്പുഴയെപ്പറ്റി കേട്ടിരിക്കും, ഇല്ലേ?
കപട ലോകത്തിൽ ആത്മാർത്ഥമായ
ഹൃദയം ചുമന്നിരുന്ന പരാജിത കവി.
ഓരോ രാത്രിയിലും പൂമൊട്ടിൻ നറുമണത്തിൽ
ഉറങ്ങിയെണീറ്റ പാട്ടു പിശാച്.
കൂട്ടുകാരൻ രാഘവന്റെ പ്രണയം കാവ്യനാടകമാക്കി
കോടാനുകോടി കണ്ണുകൾ പിഴിഞ്ഞവൻ.
ദരിദ്ര രാഘവനെ അവൻ രമണനാക്കി
ധനിക കാമുകിയെ പേരേയില്ലാത്തവളാക്കി.
എല്ലാക്കാമുകന്മാരും രമണന്മാർ
എല്ലാ പ്രണയിനികളും ചന്ദ്രികമാർ.
ചങ്ങമ്പുഴയെ അറിയാം അല്ലേ നിങ്ങൾക്ക്?
ചങ്ങമ്പുഴയെ അറിയാതെ പോയാലും
ചന്ദ്രികയെപ്പറ്റി കേട്ടിട്ടുണ്ടാകും ഇല്ലേ?
കാനനച്ഛായയിൽ പ്രേമഇടയനൊപ്പം
ആടുമേയ്ക്കാൻ വീടുവീട്ട കുലീനചന്ദ്രികയെ
അറിയാതെ പോയാലും
രാഘവനെ അറിയാം അല്ലേ നിങ്ങൾക്ക്?
പ്രേമത്തിൽ തോറ്റ് കയറിൽ തൂങ്ങിയവൻ
രാഘവനായ് മരിച്ചു രമണനായ് ജീവിക്കുന്നവൻ
ആത്മഹത്യയിലൊടുങ്ങിയ എല്ലാക്കാമുകരും രമണന്മാർ
ആത്മഹത്യയിലേക്കു തള്ളിയ എല്ലാക്കാമുകിമാരും ചന്ദ്രികമാർ.
ചങ്ങമ്പുഴയെ, രാഘവനെ, ചന്ദ്രികയെ
രമണനെ അറിയാതെ പോയാലും
ധനുവെച്ചപുരം അറിയുമല്ലോ നിങ്ങൾക്ക്?
വണ്ടി നിൽക്കുമ്പോഴെല്ലാം ആരെങ്കിലും
ധനുവൈത്തപുരം എന്നു
തിരുത്തി ഉച്ചരിക്കുന്ന പേരുള്ള ഊര്.
എല്ലാ ഊരും ഇന്നു ധനുവെച്ചപുരം തന്നെ എന്ന്
പശുവയ്യാ പണ്ടു സാക്ഷ്യം പറഞ്ഞ ഇടം.
ഞാനും ശരിയായി ഉച്ചരിക്കും ധനു വൈത്ത പുരം
നിന്ന വണ്ടി നീങ്ങാതായപ്പോൾ
നോക്കി വന്ന ആരോ പറഞ്ഞു,
' പാവം പെണ്ണ്, ചാടി മരിച്ചു '
മ്ലാനമായ മറ്റൊരു ശബ്ദം ശരിവെച്ചു:
'അയൽക്കാരിയാണ് ചന്ദ്രിക, എന്തൊരു ദുരന്തം'
പെട്ടെന്നു കേട്ടു:
'കൊലയ്ക്കു കൊടുത്തത് രമണനോ?'
ഇപ്പോഴുമറിയില്ല.
ധനുവൈത്തപുരവും ചങ്ങമ്പുഴയും അറിയാമോ നിങ്ങൾക്ക്?
എല്ലാ കാമുകന്മാരും രമണന്മാരാണോ?
എല്ലാ കാമുകിമാരും ചന്ദ്രികമാരും?
ദിവസങ്ങളിൽ
അതും ഒന്ന്.
ചാവാ നെല്ലിക്ക പറിക്കാൻ മലയേറിയ ആന
അടിതെറ്റി വീണു കാലു കോറി മുറിഞ്ഞു.
പൊത്തിലെ അണ്ണാൻ തിടുക്കപ്പെട്ടു വന്ന്
പച്ചിലകൾ കടിച്ചിട്ടു.
ഞാനതു കുഴമ്പു പോലെ അരച്ചു.
അണ്ണാൻ മുറിവുകളിൽ പുരട്ടിക്കൊടുത്തു.
കനിവോടെ പുഞ്ചിരി പൊഴിച്ചു.
നൂറ്റാണ്ടു ചെന്ന കടമ്പുമരം
മലർമഴ പെയ്തു.
മരണം പിടികൂടിയ ഈ നരക ദിനത്തിൽ
എവിടെപ്പോകുന്നു *ഫക്കീറാ?
സുരക്ഷിതമെന്നോ ഫക്കീറാ?
കരുണയുടെ ചെറുപുഞ്ചിരി നല്ലത്, ജനാബ്.
എത്ര ദൂരം നടക്കണം, ഫക്കീറാ?
മിടയിലെത്രയോ അത്രയും ദൂരം ജനാബ്.
ഉയിരിനെത്തിന്നുമേ, ഫക്കീറാ?
ഭൂമിയുറവുകൾ വറ്റിപ്പോവുകയോ ഇല്ല ജനാബ്.
തളർന്നു ചാഞ്ഞു വീഴില്ലേ ഫക്കീറാ?
തനിമയുടെ സാരം കണ്ടവരല്ലേ ജനാബ്
കാഴ്ച പതറില്ലേ ഫക്കീറാ?
കാലുകളറിയുന്നതു മറയാത്ത വെളിച്ചം ജനാബ്.
മെന്റെ,യെന്റെ ഫക്കീറാ?
കെട്ട കാലത്തത് തീരാത്ത ദൂരെ, ജനാബ്.
തെന്തേയെന്റെയരുമ ഫക്കീറാ?
അജ്മീർ പിന്നോട്ടു പായുന്നു ജനാബ്.
എന്താണു മാർഗ്ഗം ഫക്കീറാ?
ഹൃദയം കൊണ്ടു മൊഴിഞ്ഞാൽ
നാം അജ്മീരിലെത്തും ജനാബ്.
21.ജഗന്മോഹിനി
മറയ്ക്കപ്പെടാത്ത നിൻ ഇടങ്ങളെല്ലാം
പകൽ വെളിച്ചത്തിൽ സത്യം പോലെ
കണ്ട എനിക്ക്
വസ്ത്രത്തിന്റെയിരുട്ടിൽ അതേ ഇടങ്ങൾ
അറിവില്ലായ്മയുടെ പകപ്പായ്
സഹിക്കേണ്ടി വന്നതെന്ത്?
അറിഞ്ഞ രഹസ്യം ഏതു നേരത്താണ്
അറിയാത്ത ദുരൂഹതയാകുന്നത്,
ജഗന്മോഹിനി?
22. കിനാക്കവിത
എന്നെപ്പോലിരുന്ന രണ്ടു പേർ
സംസാരിക്കുന്നതു കിനാവു കണ്ടു.
അരികിൽ ചെന്നപ്പോൾ
അവരും ഒരു കിനാവിനെക്കുറിച്ചു
സംസാരിക്കുന്നതാണു കണ്ടത്.
എന്നാൽ, പറത്തവൻ ഊമ
കേട്ടവൻ കുരുടൻ.
23. പിൻമനം
ചില സമയം
കൊടുങ്കാറ്റിനേയും ഭയപ്പെടാതെ
ഒരു ഇലയുതിരുംകാല മരം പോലെ.
(ചില്ലകളിൽ വാക്കുകളായ്
തളിർത്തു വിരണ്ടു നിൽക്കും ഞാൻ പിന്നീട്)
ചില സമയം
വന്നു പോകും കാലുകൾ ചവിട്ടിമെതിക്കുന്ന,
ചായക്കടക്കാരൻ ഉണങ്ങാൻ വിരിച്ചിട്ട
ഈറൻ ചാക്കു പോലെ.
(പരിഗണനയേൽക്കാതെ വരണ്ടുണങ്ങും
ഞാൻ പിന്നീട്)
ചില സമയം
പ്രിയപ്പെട്ട ലക്ഷ്യങ്ങൾ തുറന്ന
ഇലവിൻ ചിറകു പോലെ.
(മുക്കിലെച്ചിലന്തിവലയുടെ ഏകാന്തതയിൽ
ചുട്ടുനീറും ഞാൻ പിന്നീട്)
ചില സമയം
സകല ദു:ഖങ്ങളേയും പുറന്തള്ളുന്ന സംഗീതം പോലെ.
(ആത്മഹത്യക്കൊരുങ്ങി തോറ്റവൻ്റെ
മൗനമാകും ഞാൻ പിന്നീട്)
ചില സമയം
കണ്ണാടിയിൽ കാത്തിരിക്കും എൻ്റെ പുഞ്ചിരി
(കാലുകൾ വിഴുങ്ങിയ മൃഗത്തിൻ്റെ
വായിൽ നിന്നു കുതറിപ്പോന്ന്
അലറിക്കരയുന്ന കുഞ്ഞിൻ മുഖം
പിന്നീടെനിക്ക്.)
24. ഉദകമണ്ഡലം
അഭയവനത്തിലേക്കു വരുന്ന പറവ പോലെ
ഈ മാമലനഗരത്തിലേക്കു ഞാൻ
വീണ്ടും വീണ്ടും വരുന്നു.
മുഖക്കുരു പൊങ്ങിയ മനുഷ്യമുഖമായ്
മാറിയിരിക്കുന്നു ഈ നഗരം.
എങ്കിലും
തൈലവാസനയുള്ള കാറ്റുകളിൽ
കലർന്നിരിക്കുന്നു എൻ്റെ യൗവനസ്മരണകൾ.
ആയിരത്താണ്ടുകളുടെ ക്ലാവു പിടിച്ച
എൻ്റെ സ്വന്തം ഭാഷക്ക്
കരുത്തില്ല
നിൻ്റെ പ്രിയം പറയാൻ.
ചെന്നീല വേനൽപ്പൂക്കൾ ചിതറിയ വഴികളിൽ
കഥകൾ ചൊല്ലി നടന്ന നീ,
നീരൂറും പാറകൾക്കിടയിലൂടെ നീളുന്ന റയിൽപ്പാതകളിൽ
മനുഷ്യരെപ്പറ്റിപ്പറഞ്ഞു നടന്ന നീ,
ഇവിടില്ല.
പറക്കും കഴുകൻ്റെ കാലുകളിൽ കോർത്ത
തുടിക്കും ഹൃദയം ഞാൻ.
മുലകൾ തൂങ്ങിയ നീ -
പുഴുക്കാട്ടത്തിൽ കുതിർന്നു നശിച്ച സർക്കാർ കടലാസുകളോടെ
വക്കു ഞെണുങ്ങിയ കരിപ്പാത്രങ്ങളോടെ
അല്ലെങ്കിൽ
നിൻ്റെ കുഞ്ഞിൻ്റെ മൂത്രത്തുണികളോടെ.
നിൻ്റെ സ്നേഹത്തിനെന്തൊരെളിമ,
നടുപ്പുഴയിൽ ചൊരിഞ്ഞ വെള്ളം പോലെ.
25. സമത്വം
മേലേ നിന്നു ഭൂമി കാണാൻ കൊതിച്ച്
കുതിച്ചു പറന്ന ഞാനും
താഴേനിന്നാകാശം കാണാൻ കൊതിച്ച്
താണിറങ്ങിയ പറവയും
ഒരുയർന്ന ഗോപുരത്തിൻ്റെ നിറുകയിൽ
വെച്ചു കണ്ടുമുട്ടി.
ആകാശക്കാഴ്ച്ചയിൽ തന്നെ
ഭൂമിക്കഴക്, ഞാൻ പറഞ്ഞു.
ഭൂമിയുടെ നോട്ടത്തിലാണ്
മാനത്തിനഴക്, പറവ പറഞ്ഞു.
തർക്കം തീർക്കാൻ
നടുക്കിരുന്നു നോക്കാം എന്നു ഞങ്ങൾ
സ്ഥലം മാറിയിരുന്നു.
ഭൂമിക്കുമാകാശത്തിനും നടുവിലെ
ഇടമില്ലാ വെളിമ്പരപ്പിൽ
കാലമില്ലാത്ത നേരത്ത്
ഒരേ പോലെ നോക്കി.
പറക്കലിൻ്റെ ഏതോ നിമിഷത്തിൽ
തീനാളംപോലുയർന്നുകൊണ്ടിരുന്നു പറവ.
മഴത്തുള്ളി പോലെ വീണുകൊണ്ടിരുന്നു
ഞാൻ.
എങ്കിലും മനസ്സു നിറഞ്ഞു.
ഞൊടിയിട നേരം
പറവയ്ക്ക് ഇണയായി പറക്കാൻ കഴിഞ്ഞല്ലോ!
26. അറിയാത്ത മിച്ചം
അറിയപ്പെടാത്ത എന്തോ ഉണ്ട്
എല്ലാ സ്വപ്നങ്ങളിലും.
മൺപുഴുവിനും
പരൽ മീനിനും സ്വപ്നത്തിൽ
നുണഞ്ഞു തീരാത്ത ബാക്കി മണ്ണ്.
നീന്തിത്തീരാത്ത പുതിയ നദി.
തവളയുടെ സ്വപ്നത്തിൽ
കാൽ വഴുക്കും നിലം.
ഉടലിനെയുന്താത്ത ഉറഞ്ഞ വെള്ളം.
പൂമ്പാറ്റയുടെയും കുരുവിയുടെയും സ്വപ്നത്തിൽ
തൂവലിനേക്കാൾ കനമുള്ള കാറ്റ്.
ചിറകിലൊതുങ്ങാത്ത നീൾ വാനം.
മൂങ്ങക്കിനാവിൽ
ഉറങ്ങാതെ കത്തുന്ന പകൽ
ഒടുങ്ങാതലറും കൊടുങ്കാറ്റ്.
പുലിക്കും ആനക്കും സ്വപ്നത്തിൽ
അലഞ്ഞു തീരാത്ത കാട്.
തൊടുന്തോറുമുയരുന്ന വാനം.
അറിയപ്പെടാത്ത കിനാവായ്
അവശേഷിച്ചിരിക്കുന്നെൻ്റെ ജീവിതം.
27.ഉള്ളതായ് ഉള്ളവർ
ഒരിക്കൽ കണ്ടതുപോലല്ല
അതേ ഇടങ്ങളും
അതേ കാഴ്ച്ചകളും
ഇനിയൊരിക്കൽ കാണുമ്പോൾ എന്നിരുന്നാലും
വിരസമാകുന്നു
ഒരേ വഴി തീവണ്ടിയാത്ര.
ഞൊടി നേരം നിശ്ചലമായി
മറുഞൊടിയിൽ അകന്നു മായുന്ന
മലകൾ നദികൾ മരങ്ങൾ
വയലുകൾ വഴികൾ വീടുകൾ
മടുപ്പിക്കുന്നു എല്ലാം
തീവണ്ടിപ്പാതക്കരികിലെ
ഏതെങ്കിലുമൊരു വീട്ടിനുളളിൽ നിന്ന്
ഒരു കൊച്ചുകുഞ്ഞ്
ധൃതിയിലോടിവന്നു കൈ വീശും വരെ.
ഇന്നലെയും ഇന്നും നാളെയും
കൈ വീശി യാത്രയാക്കാൻ
കൊച്ചു കുഞ്ഞുങ്ങൾ
ഉള്ളതായിത്തന്നെയുള്ളതാണ്
യാത്രയുടെ ഭാഗ്യം.
28. മലകയറ്റം
മല കയറിക്കൊണ്ടിരുന്നു
ഞാനും കൊച്ചുപയ്യനും
ഞാൻ നിന്ന പടിയുടെ
തൊട്ടു താഴത്തെപ്പടിയിലാണ്
അവൻ നിന്നിരുന്നത്.
കൈ പിടിച്ച്,
"നോക്കി മെല്ലെ ശ്രദ്ധിച്ച് "
എന്നവനെ കയറ്റിക്കൊണ്ടിരുന്നു ഞാൻ.
മലയിറങ്ങിക്കൊണ്ടിരിക്കുന്നു
കൊച്ചുപയ്യനും ഞാനും.
അവൻ നിൽക്കുന്ന പടിക്കു
തൊട്ടു മേലേപ്പടിയിലാണു ഞാൻ നിൽക്കുന്നത്.
കൈ പിടിച്ച്,
"നോക്കി മെല്ലെ ശ്രദ്ധിച്ച് "
എന്നവനെ
താഴേക്കിറക്കിക്കൊണ്ടിരിക്കുന്നു ഞാൻ
അതേ മല
അതേ പടിക്കെട്ടുകൾ
അതേ വാക്കുകൾ
എന്നാൽ .......
മുഴുക്കവിത.
ReplyDeleteസന്തോഷം മാഷെ
Deleteസന്തോഷം മാഷെ
ReplyDelete