മുഖങ്ങളും കുന്നും
കുന്നിൻപുറത്തു ചെന്നിരുന്ന രാത്രി
പുതിയൊരു കൂട്ടുകാരനെ കിട്ടി.
ഒരു വാനനിരീക്ഷകൻ.
ഏറ്റവും ദൂരെയുള്ള നക്ഷത്രമായിരുന്നു
അവനു പ്രിയം.
അതാകട്ടെ തളർച്ചയോടെ
ഇമ ചിമ്മിക്കൊണ്ടിരുന്നു.
ചിമ്മി മിഴിക്കാൻ ഏറെ നേരമെടുത്തു.
ആ ഇടവേളയിൽ പലതും പറഞ്ഞ്
അതവിടെ മറന്നുവെച്ചു നാം കുന്നിറങ്ങിപ്പോന്നു.
ഒടുവിൽ ഇപ്പോളതു
തിളങ്ങിത്തിളങ്ങി വരുന്നു.
ആ നക്ഷത്രത്തിനടിയിൽ
കടുംവെളിച്ചം കണ്ണിലടിക്കുന്നതിൻ്റെ
ഇരുട്ട്.
ഒന്നും തിരിച്ചറിയാൻ വയ്യ
മുഖങ്ങളോ കുന്നോ
No comments:
Post a Comment