1
ചക്രവാളം
വീട്ടിൽ നിന്നെത്തി നിങ്ങൾ
ഈച്ചക്രവാളത്തി,ലിവിടെ.
ഇവിടെ നിന്നും മറ്റൊരിവിടേ -
യ്ക്കിവിടെനിന്നിനി നിങ്ങൾ പോകൂ
അവിടന്നു തൊട്ടപ്പുറത്തേ-
യ്ക്കവിടന്നടുത്തതിലേയ്ക്കും.
ചക്രവാളം തൊട്ടു ചക്രവാളം വരെ
ഓരോ ചുവടുമൊരു ചക്രവാളം.
ഓരോ ചവിട്ടടിയുമെണ്ണൂ
എണ്ണം മനസ്സിൽ സൂക്ഷിക്കൂ.
വെള്ളാരങ്കല്ലുകൾ പെറുക്കൂ
ഇലകൾ വിചിത്രം പെറുക്കൂ
വളവുകൾ നോക്കി വെയ്ക്കൂ - മാമല -
ന്തൂക്കുകളടയാളം വെയ്ക്കൂ
നിങ്ങൾക്കുപകരിച്ചേക്കാം
വീട്ടിൽ മടങ്ങി വരുവാൻ
2
ചതി
എൻ്റെ അച്ഛൻ മരിച്ചു
നമ്മുടെ വീടിനായ്
ഗ്രാമത്തിനായ്,രാജ്യത്തിനായ്
ചെറുത്തു നിന്ന്.
ഞാനും പോരാടാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഞങ്ങൾ ബുദ്ധമതക്കാർ.
ജനം പറയുന്നു,
ഞങ്ങൾ സമാധാനപ്രിയരും
അഹിംസക്കാരുമാകണമെന്ന്.
ആകയാൽ ശത്രുവിനു ഞാൻ മാപ്പുകൊടുത്തു.
എന്നാൽ ചിലപ്പോൾ തോന്നാറുണ്ട്
ഞാനെൻ്റെയച്ഛനെ ചതിച്ചെന്ന്.
3
ഒരു സ്വകാര്യ സൈനിക നിരീക്ഷണം
ലഡാക്കിൽ നിന്നും
തിബത്ത്
ഒരു നോട്ടപ്പാടകലെ.
അവർ പറഞ്ഞു,
ദംത്സെയിലെ ആ കറുത്ത മേട്ടിൽനിന്നും
തിബത്ത് തുടങ്ങുന്നുവെന്ന്.
ഇതാദ്യമായി
ഞാനെൻ്റെ രാജ്യം കണ്ടു.
തിരക്കിട്ടൊരു രഹസ്യ നീക്കത്തിൽ
ഞാനാ കയറ്റത്തിലെത്തി.
മണ്ണ് മണത്തു
നിലത്തു മാന്തി
വരണ്ട കാറ്റിനു കാതോർത്തു,
വയസ്സൻ കാട്ടുകൊറ്റികൾക്കും.
അതിർത്തി ഞാൻ കണ്ടില്ല
അവിടെ വ്യത്യസ്തമായി ഒന്നുമുണ്ടായിരുന്നില്ലെന്ന്
ആണയിടാം ഞാൻ
അവിടെയോ ഇവിടെയോ
ഞാനെന്നറിഞ്ഞില്ല
ഇവിടെയോ
അവിടെയോ
ഞാനെന്നറിഞ്ഞില്ല
ഓരോ ശൈത്യകാലത്തും
ക്യാങ് എന്ന കാട്ടുകഴുത
ഇവിടെ വരുന്നെന്ന്
അവർ പറയുന്നു.
അവർ പറയുന്നു,
ഓരോ വേനലിലും
ക്യാങ് അവിടേക്കു പോകുന്നെന്നും.
4
പുതുവർഷാശംസ
താഷി ദെലെക്,
നൽപുതുവർഷം നേരുന്നു.
കടം വാങ്ങിയ ഒരു പൂന്തോപ്പിലാണെങ്കിലും
നീ നന്നായി വളരുന്നു പെങ്ങളേ.
ഇത്തവണ പുതുവർഷദിനത്തിന്
പ്രഭാത പ്രാർത്ഥനാ വേളയിൽ
നീ ഒരു വിശേഷ പ്രാർത്ഥന ചൊല്ലുക,
അടുത്ത തവണ പുതുവർഷം
നമുക്കു തിരികെ ലാസയിൽ
ആഘോഷിക്കാനായി.
കോൺവെൻ്റ് ക്ലാസിൽ വെച്ച്
പുതിയൊരു പാഠം കൂടി
നീ പഠിക്കുക,
തിബത്തിൽ തിരികെച്ചെന്ന്
കുട്ടികളെ പഠിപ്പിക്കാൻ
നിനക്കു കഴിയുമെന്ന്.
കഴിഞ്ഞ തവണ
സന്തോഷം നിറഞ്ഞ നമ്മുടെ
പുതുവർഷാഘോഷത്തിൽ
പ്രാതലിന്
ഇഡ്ലി - സാമ്പാറായിരുന്നു.
എൻ്റെ ബി എ ഫൈനൽ പരീക്ഷയും
അന്നായിരുന്നു.
കുത്തിയെടുത്ത സ്റ്റീൽ മുനയിൽ
ഇഡ്‌ഡലിക്കഷണങ്ങൾ
ഉറച്ചു നിന്നില്ല
എന്നാൽ പരീക്ഷകൾ
ഞാൻ നന്നായെഴുതി.
കടം വാങ്ങിയ ഒരു പൂന്തോപ്പിലാണെങ്കിലും
നീ നന്നായി വളരുന്നു പെങ്ങളേ.
ഇഷ്ടികകൾക്കും കല്ലുകൾക്കും
തറയോടുകൾക്കുമിടയിലൂടെ
നീ നിൻ്റെ വേരാഴ്ത്തുക.
ചില്ലകൾ പരത്തി വിരിച്ച്
വേലികൾക്കു മുകളിൽ
പൊങ്ങുക
താഷി ദെലെക്ക്!
5
തിബത്തനായിരിക്കൽ
മുപ്പത്തൊമ്പതു കൊല്ലമായ് പ്രവാസത്തിൽ
എന്നിട്ടും ഒരു രാജ്യവുമില്ല നമ്മെ പിന്തുണക്കാൻ
ഒരൊറ്റയെണ്ണവും!
ഇവിടെ ഞങ്ങൾ അഭയാർത്ഥികൾ
നഷ്ട രാജ്യത്തിലെ ജനങ്ങൾ
എവിടെയും പൗരത്വമില്ലാത്തവർ
തിബത്തുകാർ : ലോകത്തിൻ്റെ സഹതാപപ്പറ്റം
ശാന്തപ്രകൃതികളായ സന്യാസിമാർ,
ഉത്സാഹികളായ പാരമ്പര്യവാദികൾ
ഒരു ലക്ഷത്തിപ്പതിനായിരങ്ങൾ വരുന്ന പ്രത്യേക ജനുസ്സ്
ഏത് അധീശ സംസ്കാരത്തിലും ലയിച്ചു ചേരുന്നവർ
ഓരോ ചെക്പോസ്റ്റിലും കാര്യാലയത്തിലും
ഞാനൊരു ഇന്ത്യൻ - തിബത്തൻ
ഓരോ വർഷവും ഒരു സലാമടിച്ച്
ഞാനെൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നു.
ഇന്ത്യയിൽ ജനിച്ച വിദേശി.
ചിങ്ങിയ തിബത്തൻ മുഖമൊഴിച്ചാൽ
ഏറെക്കുറെ ഞാനൊരിന്ത്യക്കാരൻ
നേപ്പാളി? തായ്? ജാപ്പനീസ്?
ചൈനീസ്? നാഗ? മണിപ്പൂരി?
പക്ഷേ ഒരിക്കലും ചോദിക്കില്ല - തിബത്തൻ?
ഞാനൊരു തിബത്തൻ
തിബത്തിൽ നിന്നല്ലാത്ത തിബത്തുകാരൻ
ഒരിക്കലും അവിടെ ജീവിച്ചിട്ടില്ലാത്തവൻ
എന്നിട്ടും ഞാൻ സ്വപ്നം കാണുന്നു
അവിടെ മരിക്കുന്നത്.
6
പൂവും ഞാനും
മണമുള്ള, നിറമുള്ള
സുന്ദരമായ ഒരു കൊച്ചു പൂവ്
അവൾ വരച്ചു.
ഞാനോ,
ഞാനാ പൂവിനെ ചുറ്റിപ്പറക്കുമാരു
കുഞ്ഞിപ്പൂമ്പാറ്റ - ഒരീച്ചപോലെ ചെറുത്
പക്ഷേ സ്വന്തം രൂപകല്പനയിലാണ്
എന്നെയവൾ വരച്ചത്
ഞാനതിന് സ്പർശിനികൾ കൊടുത്തു.
രണ്ടു വളഞ്ഞ സ്പർശിനികൾ.
അത്രമാത്രം
അത് എൻ്റെയായിരുന്നു.
ചക്രവാളം
വീട്ടിൽ നിന്നെത്തി നിങ്ങൾ
ഈച്ചക്രവാളത്തി,ലിവിടെ.
ഇവിടെ നിന്നും മറ്റൊരിവിടേ -
യ്ക്കിവിടെനിന്നിനി നിങ്ങൾ പോകൂ
അവിടന്നു തൊട്ടപ്പുറത്തേ-
യ്ക്കവിടന്നടുത്തതിലേയ്ക്കും.
ചക്രവാളം തൊട്ടു ചക്രവാളം വരെ
ഓരോ ചുവടുമൊരു ചക്രവാളം.
ഓരോ ചവിട്ടടിയുമെണ്ണൂ
എണ്ണം മനസ്സിൽ സൂക്ഷിക്കൂ.
വെള്ളാരങ്കല്ലുകൾ പെറുക്കൂ
ഇലകൾ വിചിത്രം പെറുക്കൂ
വളവുകൾ നോക്കി വെയ്ക്കൂ - മാമല -
ന്തൂക്കുകളടയാളം വെയ്ക്കൂ
നിങ്ങൾക്കുപകരിച്ചേക്കാം
വീട്ടിൽ മടങ്ങി വരുവാൻ
2
ചതി
എൻ്റെ അച്ഛൻ മരിച്ചു
നമ്മുടെ വീടിനായ്
ഗ്രാമത്തിനായ്,രാജ്യത്തിനായ്
ചെറുത്തു നിന്ന്.
ഞാനും പോരാടാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഞങ്ങൾ ബുദ്ധമതക്കാർ.
ജനം പറയുന്നു,
ഞങ്ങൾ സമാധാനപ്രിയരും
അഹിംസക്കാരുമാകണമെന്ന്.
ആകയാൽ ശത്രുവിനു ഞാൻ മാപ്പുകൊടുത്തു.
എന്നാൽ ചിലപ്പോൾ തോന്നാറുണ്ട്
ഞാനെൻ്റെയച്ഛനെ ചതിച്ചെന്ന്.
3
ഒരു സ്വകാര്യ സൈനിക നിരീക്ഷണം
ലഡാക്കിൽ നിന്നും
തിബത്ത്
ഒരു നോട്ടപ്പാടകലെ.
അവർ പറഞ്ഞു,
ദംത്സെയിലെ ആ കറുത്ത മേട്ടിൽനിന്നും
തിബത്ത് തുടങ്ങുന്നുവെന്ന്.
ഇതാദ്യമായി
ഞാനെൻ്റെ രാജ്യം കണ്ടു.
തിരക്കിട്ടൊരു രഹസ്യ നീക്കത്തിൽ
ഞാനാ കയറ്റത്തിലെത്തി.
മണ്ണ് മണത്തു
നിലത്തു മാന്തി
വരണ്ട കാറ്റിനു കാതോർത്തു,
വയസ്സൻ കാട്ടുകൊറ്റികൾക്കും.
അതിർത്തി ഞാൻ കണ്ടില്ല
അവിടെ വ്യത്യസ്തമായി ഒന്നുമുണ്ടായിരുന്നില്ലെന്ന്
ആണയിടാം ഞാൻ
അവിടെയോ ഇവിടെയോ
ഞാനെന്നറിഞ്ഞില്ല
ഇവിടെയോ
അവിടെയോ
ഞാനെന്നറിഞ്ഞില്ല
ഓരോ ശൈത്യകാലത്തും
ക്യാങ് എന്ന കാട്ടുകഴുത
ഇവിടെ വരുന്നെന്ന്
അവർ പറയുന്നു.
അവർ പറയുന്നു,
ഓരോ വേനലിലും
ക്യാങ് അവിടേക്കു പോകുന്നെന്നും.
4
പുതുവർഷാശംസ
താഷി ദെലെക്,
നൽപുതുവർഷം നേരുന്നു.
കടം വാങ്ങിയ ഒരു പൂന്തോപ്പിലാണെങ്കിലും
നീ നന്നായി വളരുന്നു പെങ്ങളേ.
ഇത്തവണ പുതുവർഷദിനത്തിന്
പ്രഭാത പ്രാർത്ഥനാ വേളയിൽ
നീ ഒരു വിശേഷ പ്രാർത്ഥന ചൊല്ലുക,
അടുത്ത തവണ പുതുവർഷം
നമുക്കു തിരികെ ലാസയിൽ
ആഘോഷിക്കാനായി.
കോൺവെൻ്റ് ക്ലാസിൽ വെച്ച്
പുതിയൊരു പാഠം കൂടി
നീ പഠിക്കുക,
തിബത്തിൽ തിരികെച്ചെന്ന്
കുട്ടികളെ പഠിപ്പിക്കാൻ
നിനക്കു കഴിയുമെന്ന്.
കഴിഞ്ഞ തവണ
സന്തോഷം നിറഞ്ഞ നമ്മുടെ
പുതുവർഷാഘോഷത്തിൽ
പ്രാതലിന്
ഇഡ്ലി - സാമ്പാറായിരുന്നു.
എൻ്റെ ബി എ ഫൈനൽ പരീക്ഷയും
അന്നായിരുന്നു.
കുത്തിയെടുത്ത സ്റ്റീൽ മുനയിൽ
ഇഡ്‌ഡലിക്കഷണങ്ങൾ
ഉറച്ചു നിന്നില്ല
എന്നാൽ പരീക്ഷകൾ
ഞാൻ നന്നായെഴുതി.
കടം വാങ്ങിയ ഒരു പൂന്തോപ്പിലാണെങ്കിലും
നീ നന്നായി വളരുന്നു പെങ്ങളേ.
ഇഷ്ടികകൾക്കും കല്ലുകൾക്കും
തറയോടുകൾക്കുമിടയിലൂടെ
നീ നിൻ്റെ വേരാഴ്ത്തുക.
ചില്ലകൾ പരത്തി വിരിച്ച്
വേലികൾക്കു മുകളിൽ
പൊങ്ങുക
താഷി ദെലെക്ക്!
5
തിബത്തനായിരിക്കൽ
മുപ്പത്തൊമ്പതു കൊല്ലമായ് പ്രവാസത്തിൽ
എന്നിട്ടും ഒരു രാജ്യവുമില്ല നമ്മെ പിന്തുണക്കാൻ
ഒരൊറ്റയെണ്ണവും!
ഇവിടെ ഞങ്ങൾ അഭയാർത്ഥികൾ
നഷ്ട രാജ്യത്തിലെ ജനങ്ങൾ
എവിടെയും പൗരത്വമില്ലാത്തവർ
തിബത്തുകാർ : ലോകത്തിൻ്റെ സഹതാപപ്പറ്റം
ശാന്തപ്രകൃതികളായ സന്യാസിമാർ,
ഉത്സാഹികളായ പാരമ്പര്യവാദികൾ
ഒരു ലക്ഷത്തിപ്പതിനായിരങ്ങൾ വരുന്ന പ്രത്യേക ജനുസ്സ്
ഏത് അധീശ സംസ്കാരത്തിലും ലയിച്ചു ചേരുന്നവർ
ഓരോ ചെക്പോസ്റ്റിലും കാര്യാലയത്തിലും
ഞാനൊരു ഇന്ത്യൻ - തിബത്തൻ
ഓരോ വർഷവും ഒരു സലാമടിച്ച്
ഞാനെൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നു.
ഇന്ത്യയിൽ ജനിച്ച വിദേശി.
ചിങ്ങിയ തിബത്തൻ മുഖമൊഴിച്ചാൽ
ഏറെക്കുറെ ഞാനൊരിന്ത്യക്കാരൻ
നേപ്പാളി? തായ്? ജാപ്പനീസ്?
ചൈനീസ്? നാഗ? മണിപ്പൂരി?
പക്ഷേ ഒരിക്കലും ചോദിക്കില്ല - തിബത്തൻ?
ഞാനൊരു തിബത്തൻ
തിബത്തിൽ നിന്നല്ലാത്ത തിബത്തുകാരൻ
ഒരിക്കലും അവിടെ ജീവിച്ചിട്ടില്ലാത്തവൻ
എന്നിട്ടും ഞാൻ സ്വപ്നം കാണുന്നു
അവിടെ മരിക്കുന്നത്.
6
പൂവും ഞാനും
മണമുള്ള, നിറമുള്ള
സുന്ദരമായ ഒരു കൊച്ചു പൂവ്
അവൾ വരച്ചു.
ഞാനോ,
ഞാനാ പൂവിനെ ചുറ്റിപ്പറക്കുമാരു
കുഞ്ഞിപ്പൂമ്പാറ്റ - ഒരീച്ചപോലെ ചെറുത്
പക്ഷേ സ്വന്തം രൂപകല്പനയിലാണ്
എന്നെയവൾ വരച്ചത്
ഞാനതിന് സ്പർശിനികൾ കൊടുത്തു.
രണ്ടു വളഞ്ഞ സ്പർശിനികൾ.
അത്രമാത്രം
അത് എൻ്റെയായിരുന്നു.
No comments:
Post a Comment