ഒരെട്ടുകാലിയുടെ മൃദുനൂല്
തട്ടിന്മേൽ നിന്നു താണിറങ്ങുന്നു
എൻ്റെ കിടക്കക്കു തൊട്ടു മേലെ.
ഓരോ ദിവസവും
അതു കൂടുതൽ താണു വരുന്നത്
ഞാൻ ശ്രദ്ധിക്കുന്നു.
'എനിക്കു കേറിപ്പോകാൻ
സ്വർഗ്ഗത്തു നിന്നയച്ച കോണിയാണ് '
ഞാൻ സ്വയം പറയുന്നു.
ഞാനിപ്പോൾ കനം കുറഞ്ഞ്
എല്ലും തോലുമായി
എൻ്റെ തന്നെ പ്രേതം.
എന്നിട്ടും വിചാരിക്കുന്നു,
കനം കൂടുതലാണ്, ദേഹത്തിന്
മൃദുവായ ഈ ഗോവണിയേറാൻ.
ആകയാൽ എൻ്റെയാത്മാവേ,
ആദ്യം കയറിപ്പോകൂ
കയറിക്കയറിപ്പോകൂ.
കവിയുടെ അവസാന കവിതകളിലൊന്നാണിത്. അവസാന നാളുകളിൽ ആശുപത്രിക്കിടക്കയിൽ കിടന്ന് മരണം എന്ന അനുഭവത്തെ തൊട്ടു മുന്നിൽ കണ്ടു കൊണ്ട് എഴുതിയ കവിതകളിലൊന്ന്. ആ കവിതകളുടെ സമാഹാരമാണ് 'The Bridge'
No comments:
Post a Comment