വായിച്ചിട്ടുണ്ടു ഞാൻ ദൂരെയേതോ നാട്ടിൽ
വാഴുമാപ്പക്ഷിയെപ്പറ്റി.
ഒറ്റച്ചിറകുള്ളൊരാപ്പിഹിപ്പക്ഷിയെ-
പ്പറ്റി,യതു പറക്കുന്നൂ
മാനത്തു ജോഡിയായ്, ജോഡിയായേ നിലം
വിട്ടവ പൊന്തുമാറുള്ളൂ.
ഒറ്റയായാൽ നിലം പറ്റിക്കഴിയുക -
യല്ലാതതിന്നൊന്നുമാകാ.
ആപ്പിഹിപ്പക്ഷിയെപ്പോലെൻ ഹൃദന്ത, മീ-
ക്കൂടു വിട്ടീടാനശക്തം
എന്നെ നീ വിട്ടു പോകുന്ന നേരം നിലം -
പറ്റി നിൽക്കുന്നു നിസ്തബ്ധം.
No comments:
Post a Comment