മരിക്കും ഞാൻ പാരീസിൽ
ഒരു പെരുമഴയിൽ
എനിക്കിപ്പോൾത്തന്നെയോർക്കാൻ
കഴിയുമാ ദിവസം
മരിക്കും ഞാൻ പാരീസിൽ
- മാറ്റമില്ലാ - ശരത്തിൽ
ഒരു വ്യാഴാഴ്ചയാവാമാ -
ദ്ദിനം, ഇന്നേപ്പോലെ.
ഇന്നു വ്യാഴം, ആകയാൽ
വ്യാഴാഴ്ചയാകാമന്ന്
ഈ വരികൾ ഞാൻ കുറിക്കേ
എൻ്റെ തോളിന്നെല്ല്
ഏകനായിട്ടെന്നെയൊന്നു
കാണുവാനുന്തുന്നൂ
ഇന്നു പോലല്ലാതെ, നിത്യ
യാത്രയുടെ വേഗ -
ത്തള്ളലാൽ ഞാൻ തിരിയുന്നി-
തെന്നെയൊന്നു കാണാൻ.
മരിച്ചൂ സെസ്സാർ വയാഹോ,
അവർ തല്ലിച്ചതച്ചൂ
വടിയാലും കയറാലും
കഠിനമായവനെ.
അവരോടൊന്നിനും നേർക്കാ-
നൊരുങ്ങാത്തോരവനെ.
കൊലക്കു സാക്ഷികൾ
വ്യാഴാഴ്ചകൾ, തോളെല്ലുകളും
മഴ, യേകാന്തത, പിന്നെ -
ത്തെരുവീഥികളും.....
No comments:
Post a Comment