Thursday, June 18, 2020

ഒരൊച്ച്, രണ്ടു കവിതകൾ (മലാവി, ചീനക്കവിതകൾ)

1
ഒച്ചിൻ്റെ വിലാപം

ആൽബർട് കലിംബകാഥ (മലാവി, ആഫ്രിക്ക, ജനനം: 1967)


നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പുറത്തിരുട്ടിൽ

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പുറമഴയിൽ

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പച്ചപ്പുല്ലുമേട്ടിലെ
വീട്ടീന്നകലെ.

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
ചേറ്റു പാതകളിൽ.

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പാവത്തത്തിൽ.

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
മനുഷ്യൻ്റെ കാലിന്നടിയിൽ.



2
ഹ്വാലിയനിലെ രാത്രി

ഷെൻ ഹാവോബോ (ചൈന, ജനനം: 1976)


കടൽക്കാറ്റു വീശുന്ന
നിശ്ശബ്ദരാത്രി.

ഒഴിഞ്ഞു പരന്ന
ഹൈവേ

ഒരൊച്ച്
മെല്ലെയിഴഞ്ഞു നീങ്ങുന്നു.

ഒരു മോട്ടോർബൈക്ക്
കടന്നു പോകുന്നു.

അതിന്നിരമ്പത്തിൽ
നിങ്ങൾക്കിപ്പോഴും കേൾക്കാം
ഒരു ക്രാക്ക്.

No comments:

Post a Comment