തിരിച്ചു ഞാനെൻ്റെ പുറം
ബുദ്ധന്നെതിരെ,യെൻ മുഖം
കുളിരമ്പിളി നേരെയും
വാനമ്പാടിക്കൂട്ടരുണ്ട്,
തവളക്കൂട്ടരും - ചിരം
തർക്കിപ്പൂ പാട്ടിനെ പ്രതി.
വെടിക്കെട്ടു കഴിഞ്ഞാൾക്കാർ
വീട്ടിലേക്കു തിരിക്കയായ്
എന്തിരുട്ടാണു ചുറ്റിലും
അണയുന്നൂ തൊട്ടടുത്ത
മുറിയിൽ കണ്ട വെട്ടവും
രാത്തണുപ്പേറിടുന്നിതേ
ശരൽക്കാലക്കാറ്റ്:
എനിക്കില്ലിങ്ങു ദൈവങ്ങൾ
ബുദ്ധരും.
മഞ്ഞ വെള്ള ക്രിസാന്തമ -
പ്പൂവുകൾ....... ചോന്നൊരെണ്ണവും
കൂടി ഞാൻ തേടിടുന്നിതേ.
പാതിരാച്ചെത്തം, ആന്തലാ-
ലെഴുന്നേൽക്കുമ്പൊഴെന്തിത്?
കൊഴിഞ്ഞോരു നിലാസുമം.
കിളിച്ചിറകുകൾ കാൺമൂ
ചിതറുന്ന ചെറിപ്പൂക്ക -
ളോടുകൂടിപ്പിണഞ്ഞിതാ
ദൈവങ്ങൾ, ബുദ്ധരും
വാഴുന്നയൽക്കാരായ്
തണുപ്പിതിൽ.
വേനൽ സമതലം
കല്ല്
ലോകത്തിൻ്റെയിരിപ്പിടം.
വേനൽക്കാലത്തെയാകാശം
മഴ പെയ്തു തെളിഞ്ഞത്
വരിയായ് പോമുറുമ്പുകൾ
വെള്ളപ്പൂമ്പാറ്റ പൊങ്ങുന്നൂ
പിങ്കു പൂക്കളിൽ നിന്നുമേ
ആത്മാവാരുടെയാണിത്?
എനിക്കു കാണുവാൻ മേലാ
പാറിപ്പോകുന്ന പക്ഷിയെ
കാൺമൂ പ്ലം പൂവിതളുകൾ
പഴുത്തു ചോന്ന മണികൾ
ഒന്നു മാത്രം വിഴുന്നൂ മ -
ഞ്ഞുറഞ്ഞുള്ളോരു തോപ്പിതിൽ
No comments:
Post a Comment