പടലം 44
1
മാറിടാത്തിറമേറിയ സൂര്യ-
ന്മാർ തിളച്ചു വരുന്നതിതെന്നേ
തേറുമാറെരിഞ്ഞമ്പതു നേരേ
തേറുമാറെരിഞ്ഞമ്പതു നേരേ
ചെന്നു ചെന്നണയുന്നതു കണ്ടേ
കീറിടാമിതെന്നിങ്ങനെ തോന്നി
കീറിടാമിതെന്നിങ്ങനെ തോന്നി
കൂടം,വേൽ,മുസലം,ഗദ,കുന്തം
പാറ,മുൾത്തടിയെന്നിവയാലേ -
പാറ,മുൾത്തടിയെന്നിവയാലേ -
യേറെയങ്ങതികായനെറിഞ്ഞൂ
2
കായമേറെ മുഴുത്തതികായൻ
2
കായമേറെ മുഴുത്തതികായൻ
കായം കാക്കുവതിന്നെറിയും ന-
ല്ലായുധാവലിയും തലയും വേ-
ല്ലായുധാവലിയും തലയും വേ-
റായിതസ്ത്രമതെത്തിയ നേരം
പോയലച്ചു നിലത്തവയൊപ്പം
പോയലച്ചു നിലത്തവയൊപ്പം
ദേഹവും തലയും മലവെള്ളം
പായുംപോൽ ചുടുചോര തെറിക്കു -
പായുംപോൽ ചുടുചോര തെറിക്കു -
മ്മാറുവീണിതു രണ്ടായ് പാരിൽ
3
പാരിലായതികായനെ വീഴ്ത്തി-
3
പാരിലായതികായനെ വീഴ്ത്തി-
പ്പാഞ്ഞനന്തരമൂഴിയിലെച്ചെ-
ഞ്ചോര പറ്റിയ തൂവലുമായ -
ഞ്ചോര പറ്റിയ തൂവലുമായ -
മ്പാവനാഴിയിലേക്കു മടങ്ങി
പോരിൽ ബാക്കി നിശാചരരെല്ലാം
പോരിൽ ബാക്കി നിശാചരരെല്ലാം
പോയ്മറഞ്ഞിതകത്തു ഭയപ്പെ-
ട്ടാരുള്ളോരിനി കാത്തരുളാനെ -
ട്ടാരുള്ളോരിനി കാത്തരുളാനെ -
ന്നായുധങ്ങളുമിട്ടു കളഞ്ഞേ
4
ആയുധങ്ങളുടമ്പിൽ തറച്ചാ-
4
ആയുധങ്ങളുടമ്പിൽ തറച്ചാ-
യാസം പെട്ടവർ, മുട്ടു മുറിഞ്ഞോർ
തോൾ, കരങ്ങൾ, കഴു,ത്തിരുപാർശ്വം,
തോൾ, കരങ്ങൾ, കഴു,ത്തിരുപാർശ്വം,
നീൾത്തുടകളുമറ്റവരെല്ലാം
മായമല്ല യഥാർത്ഥമിതെല്ലാ-
മായമല്ല യഥാർത്ഥമിതെല്ലാ-
മെന്നറിഞ്ഞങ്ങുണർന്നെഴുനേൽക്കേ
പോയണഞ്ഞു കുരങ്ങുകളെല്ലാം
പോയണഞ്ഞു കുരങ്ങുകളെല്ലാം
പൂമാതിൻ്റെ മണാളനു കീഴിൽ
5
പൂവണിഞ്ഞ കിരീടമിരിക്കും
5
പൂവണിഞ്ഞ കിരീടമിരിക്കും
രാക്ഷസൻ്റെ ശിരസ്സതിവേഗം
പോയങ്ങറ്റു കിടന്നിതു പാരിൽ
മേരുമാമലതൻ ശിഖരം പോൽ
വാരി വാനരവീരരെടുത്താ
വാരി വാനരവീരരെടുത്താ
ബാലൻ ലക്ഷ്മണനെത്തിടും മുമ്പേ
ആരവാരമൊടെ തൊഴുതൂ വെ-
ആരവാരമൊടെ തൊഴുതൂ വെ-
ച്ചാർത്തു രാമൻ്റെ നൽത്തിരുമുമ്പിൽ
6
മുമ്പിൽ പൂക്കൾ പൊഴിച്ചിതു ദേവർ,
രാമനാഴി കടന്ന മുതൽക്കേ
തുമ്പമറ്റെഴുമംഗനമാരും
തുമ്പമറ്റെഴുമംഗനമാരും
രാഗം പാടുകയായി വാനത്തിൽ
വമ്പനാമതികായനെ വെന്ന -
വമ്പനാമതികായനെ വെന്ന -
മ്മന്നിൽ നിന്ന സുമിത്രാ തനയൻ
കുമ്പിട്ടേ മനുജാധിപപാദം
കുമ്പിട്ടേ മനുജാധിപപാദം
ചന്തത്തിൽ കൈവണങ്ങുകയായി
7
കൈവണങ്ങിയ വീരനെ രാമൻ
7
കൈവണങ്ങിയ വീരനെ രാമൻ
കണ്ണിണക്കമലങ്ങൾ വിടർത്തി
മെയ്യിലെങ്ങുമണിഞ്ഞതുമെന്തൊ -
മെയ്യിലെങ്ങുമണിഞ്ഞതുമെന്തൊ -
രത്ഭുതം, മുറിവൊക്കെയും മാഞ്ഞേ
മെയ് വളർന്ന നിശാചരർ പോരിൽ
മെയ് വളർന്ന നിശാചരർ പോരിൽ
വീണു വീണു മരിക്കെ ജഡങ്ങൾ
കൈ വളർന്നുള്ള കിങ്കരർ വാരി-
കൈ വളർന്നുള്ള കിങ്കരർ വാരി-
ക്കൊണ്ടുചെന്നലയാഴിയിലിട്ടൂ
8
ആഴിയേക്കാളുമാഴം മതിക്കു -
8
ആഴിയേക്കാളുമാഴം മതിക്കു -
ണ്ടായിരുന്ന നിശാചരൻ പോർചെയ്-
തൂഴിയിൽ പതിച്ചെന്നു ചിലർ ചെ-
തൂഴിയിൽ പതിച്ചെന്നു ചിലർ ചെ-
ന്നാദ്ദശാനനനോടു പറഞ്ഞു
ഏഴുലോകമുലയ്ക്കുമവന്നാ
ഏഴുലോകമുലയ്ക്കുമവന്നാ
വാക്കുകൾ ചെവിതോറുമലയ്ക്കേ
ചൂഴെ നിന്നവരോടു മൊഴിഞ്ഞൂ
ചൂഴെ നിന്നവരോടു മൊഴിഞ്ഞൂ
പാരമുള്ളിലെച്ചൂടിലുലഞ്ഞ്
9
ചൂടുയരുന്നെന്നുള്ളി,ലനേകം
9
ചൂടുയരുന്നെന്നുള്ളി,ലനേകം
ശൂരന്മാരടരാടി മരിച്ചൂ
പാടവം കപികൾക്കടരാടാ -
പാടവം കപികൾക്കടരാടാ -
നേറെയെന്നു തെളിഞ്ഞു കഴിഞ്ഞു
താഡിച്ചാക്കപി വീരരെ വെട്ടി -
താഡിച്ചാക്കപി വീരരെ വെട്ടി -
പ്പങ്കുവെച്ചിടുമ്പോളവർ നാലു-
പാടും നിന്നുമുണർന്നുടനൊന്നായ്
പാടും നിന്നുമുണർന്നുടനൊന്നായ്
പണ്ടേപ്പോൽ നിലയായവരെല്ലാം
10
ആരുമില്ല നിശാചരരെൻ വാ-
10
ആരുമില്ല നിശാചരരെൻ വാ-
ക്കാദരിച്ചടരാടി മടങ്ങി -
പ്പോരുവാൻ ധൂമ്രലോചനനും ശ്രീ -
പ്പോരുവാൻ ധൂമ്രലോചനനും ശ്രീ -
യേറിടും വജ്രദംഷ്ട്രനുമാരും
വീരരിൽ മുമ്പനാകുമകമ്പൻ,
വീരരിൽ മുമ്പനാകുമകമ്പൻ,
ഊക്കു കൂടും പ്രഹസ്തനുമെല്ലാം
പോരിൽ വാനരർ കൊന്നു മുടിഞ്ഞേ
പോരിൽ വാനരർ കൊന്നു മുടിഞ്ഞേ
പോയല്ലോ വലുതാം പടയോടും
11
പോയി ഞാനിനി ശത്രുവെയെല്ലാം
11
പോയി ഞാനിനി ശത്രുവെയെല്ലാം
പോർക്കളത്തിലടക്കിടുമെന്നായ്
മായമേറിയ കുംഭനിസുംഭ-
മായമേറിയ കുംഭനിസുംഭ-
ന്മാരുടേ ജനകൻ പടയോടും
ആയതില്ലവനൊന്നുമേ ചെയ്യാ, -
ആയതില്ലവനൊന്നുമേ ചെയ്യാ, -
നാകിലും മനുജാധിപനമ്പാൽ
കായവും പലതായി നുറുങ്ങി -
കായവും പലതായി നുറുങ്ങി -
ക്കാലനൂർക്കവനും കുടിപാർത്തു.
No comments:
Post a Comment