രാമചരിതം പടലം 8
1
"ചൊന്നാലും ചൊല്ലേണ്ടുവ,തിന്നൊരു
"ചൊന്നാലും ചൊല്ലേണ്ടുവ,തിന്നൊരു
ശൂരനായ രാഘവനി -
ന്നെന്തെല്ലാമെന്നൊടു ചെയ്യാം?
ന്നെന്തെല്ലാമെന്നൊടു ചെയ്യാം?
പോരിലെതിർപ്പതുമെങ്ങനവൻ?
ശത്രുവിനെന്തും നിന്നൊടു ചെയ്യാം,
ശത്രുവിനെന്തും നിന്നൊടു ചെയ്യാം,
ഉണ്ടു നിനക്കതി സാമർത്ഥ്യം
ശത്രുക്കളിൽ നിന്നോടിയൊളിച്ചൊരു -
ശത്രുക്കളിൽ നിന്നോടിയൊളിച്ചൊരു -
മാതിരി പോറ്റാൻ ജിവനെ
2
ജീവനുണ്ടേൽ കണ്ടോളാം ഞാൻ
നല്ലവ ലോകത്തുള്ളവ,
ദുഃഖമുണ്ടാം വൈരികളെപ്പി -
ദുഃഖമുണ്ടാം വൈരികളെപ്പി -
ന്തുടരാത്തവർക്കു യുദ്ധത്തിൽ
ഭയമെന്തെന്നു നിനക്കറിയാ,
ഭയമെന്തെന്നു നിനക്കറിയാ,
പടയിൽ പിടിച്ചണച്ചു നിന്നെ -
ക്കയറാൽ വരിഞ്ഞു ചങ്ങലയും
ക്കയറാൽ വരിഞ്ഞു ചങ്ങലയും
കനത്തിൽ കെട്ടിവെച്ചാലും.
3
നിൽക്കട്ടേ നമ്മുടെ ചാർച്ച,
വമ്പനായ രാഘവനെയിനി -
ക്കൈക്കൊണ്ടാലും നൽ തുണയായ്
ക്കൈക്കൊണ്ടാലും നൽ തുണയായ്
പെരുതുണ്ടു നിങ്ങളിൽ വേണ്ടുകയും
നിനക്കു നിൻ പേർ ചേരും നന്നായ്
ഇളയച്ഛൻ നീയെന്നതെനിക്കും
ബഹുമതി തന്നേയെന്നതു കേട്ടു
വിഭീഷണനും പറഞ്ഞുടനെ
4
"നിന്നൊടു കൂടേയെപ്പൊഴുമൊന്നി-
ച്ചുള്ളോൻ ഞാൻ, കൊടും പടയിൽ
തടയാൻ പോരാ നീയവനെ, -
തടയാൻ പോരാ നീയവനെ, -
ത്തനിയേ രാമനോടിടയാൻ
ക്രൂരതയേറ്റം മുന്തിയ കുംഭ-
ക്രൂരതയേറ്റം മുന്തിയ കുംഭ-
നികുംഭന്മാർക്കുമാവില്ല
വമ്പട പൊരുതിപ്പോരും കമ്പന, -
വമ്പട പൊരുതിപ്പോരും കമ്പന, -
നകമ്പനനും കഴിയില്ല.
5
ഇല്ലാതേയാമാരും രാക്ഷസർ
രാമനോടെതിർപ്പവർ, പോർ
വല്ലാതാകും നല്ലതികായന്,
വല്ലാതാകും നല്ലതികായന്,
വമ്പനാം മഹോദരനും.
എല്ലാരോടും ജയിച്ചു നിൽക്കും
എല്ലാരോടും ജയിച്ചു നിൽക്കും
ലങ്കാധിപനും നീണാൾ വാഴുക -
യില്ലാ തേന്മൊഴിയാളാം സീതയെ -
യില്ലാ തേന്മൊഴിയാളാം സീതയെ -
യിനിക്കൊടായ്കിൽ മന്നവനേ.
6
സ്വാമീ, രാമനു മൈഥിലിയെക്കൊടു,
വൈരവും വിടു" കെന്നെല്ലാം
വീണ്ടും വീണ്ടും വീണുവണങ്ങി
വീണ്ടും വീണ്ടും വീണുവണങ്ങി
വിഭീഷണൻ പറഞ്ഞപ്പോൾ
മുന്നേ നീയെന്നനുജൻ, പക്ഷേ -
മുന്നേ നീയെന്നനുജൻ, പക്ഷേ -
യിന്നിതു മൂലമെതിർത്തെന്നാൽ
നല്ലതിനല്ലാ തീരേയെന്നു
നല്ലതിനല്ലാ തീരേയെന്നു
കറുത്തു പറഞ്ഞൂ രാവണൻ
7
"ചൊന്നല്ലോ നീ നല്ലതെല്ലാം
വ്യസനസമേതമൊക്കേയും
നിന്നോടൊത്തോരില്ല നമുക്കീ
നിന്നോടൊത്തോരില്ല നമുക്കീ
ഭൂമിയിലുറ്റവരായാരും
എന്നാലിപ്പോൾ നിൻ ജീവൻ പോം
എന്നാലിപ്പോൾ നിൻ ജീവൻ പോം
മുന്നേ ചെന്നു നിന്നധിപൻ
രാജാ രാമനെ സന്ധിക്കായ്കിൽ
രാജാ രാമനെ സന്ധിക്കായ്കിൽ
നമ്മൾ തമ്മിൽ വഴക്കുണ്ടാം"
8
"വരുമെന്നേക്കും നമ്മൾ തമ്മിൽ
വഴക്ക്, മറുത്തു ഞാനേറെ-
പ്പറയും, നിന്നുടെ നിനവിൽ തെറ്റുകൾ
പ്പറയും, നിന്നുടെ നിനവിൽ തെറ്റുകൾ
കൂടുന്നിപ്പോളെന്നറിവേൻ.
അരുതീ നാശമൊഴിക്കുവതെന്നാൽ,
അരുതീ നാശമൊഴിക്കുവതെന്നാൽ,
ആപത്തണയും മുന്നേ തന്നേ
വേഗം പോകുന്നൂ ഞാ" നെന്നു വി-
വേഗം പോകുന്നൂ ഞാ" നെന്നു വി-
ഭീഷണനോതീ പിന്നെയും.
9
പിന്നെയും കൈകൂപ്പിത്തൊഴുതാ -
വുന്നതു പോലെ പറഞ്ഞു വെറുപ്പായ്
ഇല്ലാതായ് രസമെന്നുമറിഞ്ഞൂ
ഇല്ലാതായ് രസമെന്നുമറിഞ്ഞൂ
നാലു രാക്ഷസരൊത്തുടനേ
ധനവും വീടും ഭാര്യമാരും
ധനവും വീടും ഭാര്യമാരും
തനിയേ പിരിഞ്ഞു, കനിവുണ്ടാം
രാമനു തന്നോടെന്നു വിചാരി -
രാമനു തന്നോടെന്നു വിചാരി -
ച്ചാകാശത്തിലുയർന്നിതവൻ
10
അവനെക്കണ്ടൂ വാനരന്മാർ,
വാനരരോടു പറഞ്ഞവനും
"ഭുവനങ്ങൾക്കു നായകനാം
"ഭുവനങ്ങൾക്കു നായകനാം
പുരാണനാഥനെത്തൊഴുവാൻ
ഇവിടേക്കിപ്പോൾ വന്നൂ ഞങ്ങ, -
ഇവിടേക്കിപ്പോൾ വന്നൂ ഞങ്ങ, -
ളങ്ങു ചെന്നുണർത്തിടുവിൻ"
ചെന്നറിയിച്ചു വണങ്ങീ വാനരർ
ചെന്നറിയിച്ചു വണങ്ങീ വാനരർ
രാക്ഷസരെത്തിയ വൃത്താന്തം.
11
"വന്നു വണങ്ങേ നാമവനോടു
വഴക്കടിക്കുവതാണോ ധർമ്മം?
പിണങ്ങിടാതേ കൈക്കൊള്ളണമോ
പിണങ്ങിടാതേ കൈക്കൊള്ളണമോ
തള്ളണമോ പിഴ ചെയ്തവനായ് ?
ആലോചിക്കാൻ വരുവിൻ നിങ്ങൾ"
ആലോചിക്കാൻ വരുവിൻ നിങ്ങൾ"
രാമൻ കപിവീരന്മാരോ -
ടാരാഞ്ഞപ്പോളതു കേട്ടോരോ-
ടാരാഞ്ഞപ്പോളതു കേട്ടോരോ-
ന്നാലോചിച്ചവരുര ചെയ്തു.
No comments:
Post a Comment