Monday, September 4, 2023

രാമചരിതം 11

 രാമചരിതം 11



ദ്വിവിതനാമരികുലാന്തകനവൻ നീലന്റെ - 

യരികിലായിടതു നിന്നരിയ വൻപടയുമായ്

പെരിയ വൻകടൽ കടന്നിവിടെ വന്നെത്തിയ

പവനസംഭവനനൂമാനവന്നരികിലും.


അരികിൽ നിന്നിടുമവൻ കുമുദനെന്നറിയണം

അരുമയാം പനസനും ബാലിതൻ പുത്രനും

ഹരിവരൻ പിന്നവനംഗദൻ സൂര്യന്റെ

തിരുനിറം കലരും മെയ്യുള്ള സുഷേണനും


ഒരു വശം കിളരമായുടൽ ചുവന്നരികിലായ്

ഇരുവർ നിന്നിടുവതോ സുമുഖദുർമുഖരവർ

ഒരു കരത്താൽ മരാമരമതിൻ തല മുറി -

ച്ചെറിയുവോൻ തുഷ്ടനായ് നിൽക്കും ദധിമുഖൻ


ഉയരുമാച്ചന്ദ്രന്നു മങ്ങലണയിച്ച മുഖ-

മടരിലോ വേഗദർശിപ്പേരുമുള്ളവൻ

ഇരുവരെക്കാൺക ലങ്കാധിപാ, ശ്വേതനും

ജ്യോതിർമുഖനും ജഗത്തിൽ വിളങ്ങുവോർ


അരചർനായകനുമായ് പിഴവില്ലാ മനമൊടേ 

തഴയുടെ നിഴലിൽ നിൽക്കുന്നതു വിഭീഷണൻ

അരികിലായ് തഴച്ചുവളർന്നൈശ്വര്യമാർന്നവർ

തൊഴുതിടും പദമുള്ള കപികുലാധീശനും.


കപികുലാധിപ, നരക്കർമണി വിഭീഷണൻ

ധരയിൽ വെച്ചേറ്റവും മികവെഴും ലക്ഷ്മണൻ

അവനിനായകനടിക്കരിമഷിത്തളിർ പണി -

ഞ്ഞവനുടേയരികിൽ നിൽക്കുന്നിവർ മൂവരും


വരുവതെന്തറിയുവോൻ മനുകുലാധിപനൃപൻ

അതിശയപ്പോരിനായ്‌വന്നതൊഴിയാ ദൃഢം

കരതലേ വിലസിടും വില്ലും കണകളും

കുരുതിമിഴിയും കുടി കെടുത്തിടും നമ്മളെ.


കുടി കെടും മുമ്പയോദ്ധ്യാപതിച്ചേവടി -

ക്കടിമയായ്ത്തീരാൻ മടിച്ചിങ്ങിരിക്കൊലാ

വടിവൊടു വിളങ്ങിടും മൈഥിലിയെയിപ്പൊഴേ

കൊടുക ലങ്കാധിപ, നടുങ്ങിത്തിടുക്കനെ.


ഇക്കേട്ട വാക്കിനാൽ കോപിച്ചലറി ല-

ങ്കേശൻ കലങ്ങിയ കണ്ണോടെയാട്ടിനാൻ

വിലങ്ങി വന്നോരു ചാരന്റെ വാക്കും വെറു-

ത്തൊടുവിൽ പണിയിച്ചു പോരാടുവാൻ മായയെ


പ്രിയമെഴുമമാത്യനെ വിളിച്ചെണീറ്റാനവൻ:

"വരിക വിദ്യുജ്ജ്വിഹ്വ, പണിത പോർവില്ലുമായ് 

പുതിയ ചെങ്കുരുതിയാൽ നനഞ്ഞ പൊയ്ത്തലയുമായ് 

നളിനനായികമനസ്സുന്നുറപ്പിനെത്തളർത്തുവാൻ"


ദശമുഖൻ സുമശരം തറയവേയുയിർമറ-

ന്നണകയായ് സുന്ദരി സീതതൻ മുന്നിലായ്

പറകയായ് : "കയൽമിഴിയാളെ, നീ കാണുക

ദശരഥൻമകനുടെ തലയിതാ വില്ലിതാ"





No comments:

Post a Comment