കവിതകൾ
എഡ്വിൻ സുഗാറേവ് (ബൾഗേറിയ, ജനനം: 1953)
1
എപ്പോഴും ഞാൻ ശങ്കിക്കുന്നു
ഞാൻ ജനിച്ചേയില്ലെന്ന്
കാലത്തിനെ ഞാനറിയുന്നിപ്പൊഴു -
മൊരു പൊക്കിൾക്കൊടിയായി
എൻ്റെ കഴുത്തിൽ ചുറ്റിവരിഞ്ഞൊരു
പൊക്കിൾക്കൊടിയായി.
2
ചിന്തക്ക് മുകൾപ്പരപ്പുണ്ട്
ആഴം
നമുക്കു കാണാൻ വയ്യ
കീഴ്ക്കാംതൂക്കായ തീരത്ത്
കുഞ്ഞുങ്ങളെപ്പോലെ നാമിരുന്നെറിയുന്നു
വെള്ളാരംകല്ലുകളതിലേക്ക്
3
എല്ലാ വാതിലുകളുടെയും
താക്കോലെനിക്കു കിട്ടി
വാതിലുകളൊന്നുമില്ലാതായപ്പോൾ
4
നിശ്ശബ്ദത
ഞാൻ നീന്തിക്കടക്കും
എനിക്കായ് കാത്തിരിക്കൂ
ഒരു രാപ്പാടിയുടെ ഗാനത്തിൽ
5
ശൂന്യതക്ക് ഒരു രൂപമുണ്ട്
രൂപത്തിന് അതിൻ്റെ ശൂന്യതയും
ദൈവം പക്ഷേ,
കുടിയനായൊരു കുശവൻ
താനുണ്ടാക്കിയ വീഞ്ഞു ഭരണികൾ
തകർത്തുകളയുന്നു.
6
ഇറക്കം
അടഞ്ഞ വാതിലുകൾക്കു മുന്നിലൂടെ
താഴേക്കിറങ്ങുമ്പോൾ
തനിക്കായ് തുറക്കുമൊരു വാതിൽ
അയാളോർത്തു.
അടഞ്ഞ വാതിലുകൾക്കിടയിൽ
തനിക്കായ് എപ്പോഴും
തുറന്നു കിടക്കുന്ന ഒരു വാതിൽ
അതിനെക്കുറിച്ചു ചിന്തിച്ച് അയാൾ
അടഞ്ഞ വാതിലുകൾക്കു മുന്നിലൂടെ
താഴേക്കിറങ്ങുമ്പോൾ
തനിക്കായ് തുറക്കുമൊരു വാതിൽ
അയാളോർത്തു.
അടഞ്ഞ വാതിലുകൾക്കിടയിൽ
തനിക്കായ് എപ്പോഴും
തുറന്നു കിടക്കുന്ന ഒരു വാതിൽ
അതിനെക്കുറിച്ചു ചിന്തിച്ച് അയാൾ
ഇറക്കം തുടർന്നു
പടിക്കെട്ടുകളെല്ലാം അവസാനിച്ചിട്ടും
വാതിലുകളെല്ലാം അലിഞ്ഞു പോയിട്ടും.
പടിക്കെട്ടുകളെല്ലാം അവസാനിച്ചിട്ടും
വാതിലുകളെല്ലാം അലിഞ്ഞു പോയിട്ടും.
No comments:
Post a Comment