പിന്നെ നരക,മിപ്പുസ്തകത്തിലേ-
ക്കെത്തിനോക്കുന്ന നിങ്ങളാരാണ്?
- അലക്സാണ്ടർ റിസ്റ്റോവിക് (ബെൽഗ്രേഡ്,സെർബിയ, 1933-1994)
- അലക്സാണ്ടർ റിസ്റ്റോവിക് (ബെൽഗ്രേഡ്,സെർബിയ, 1933-1994)
ഇയോൺ പില്ലറ്റ്
(റുമേനിയ, 1891 -1945)ഇണക്കം
വരികയും പോവുകയുമല്ലാതെ
അകത്തും പുറത്തുമല്ലാതെ
ഉമ്മറപ്പടിമേലൊരു രോമപ്പൂച്ചെണ്ടു പോലെ
പുറത്തെ ഇലയിളക്കങ്ങളിലേക്കു നോക്കി
വാതിൽ കടന്നു പോകും കാലുകൾ ഗൗനിക്കാതെ
ആയിരം കൊല്ലമായ് ഇരിക്കുന്ന പോലെ
അമർന്നിരുന്നപ്പോൾ മനസ്സിലായി
ഇണങ്ങീ പൂച്ചക്കുട്ടി പാറുക്കുട്ടിയോടെന്ന്
എൻ്റെ പേര് പാഞ്ഞുപോയി
ഉല്പത്തി
കവിതകൾ
റിസാഡ് കാപുസിൻസ്കി (പോളിഷ്, 1932 - 2007)
1
കല്ല് ഞാനെഴുതി
കാണപ്പെടൽ
കവിതകൾ
ചുരുക്കത്തിൽ
ഉച്ചാന്തലമേലേ പുലർകാലേ വായിക്കേ....
പി.രാമൻ
നാടോടിക്കഥകളേയോ നാടോടിത്തത്തെയോ കവിതയാക്കുന്ന കവികൾ പലരുണ്ട് ഭാഷയിൽ. എന്നാൽ കവിതയെ നാടോടിത്തമാക്കുന്ന കവികൾ വളരെ കുറവ്. കാവ്യകലയെ നാടോടിത്തമാക്കുന്നു എന്നതാണ് സുബിൻ അമ്പിത്തറയിൽ എന്ന പുതുകവിയിൽ ഞാൻ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട അപൂർവ്വത, മൗലികത.
പുസ്തകമാക്കുന്ന വേളയിൽ ഈ കവിതകൾ ഒന്നിച്ചു വായിച്ചു കൊണ്ടിരുന്നപ്പോഴെല്ലാം ഒരു റഫറൻസിനു വേണ്ടി ഞാനറിയാതെ കയ്യെത്തിത്തുറന്ന പുസ്തകം ഏ.കെ രാമാനുജന്റെ ഫോക്ടെയിൽസ് ഫ്രം ഇന്ത്യയാണ്. സുബിന്റേത് കഥ പറയുന്ന കവിതകളല്ലാഞ്ഞിട്ടും. ജീവിതത്തിന്റെ അടിപ്പടവിൽ നിന്ന് പടർന്നു കയറി അത്ഭുതകരമായ പരിണാമത്തിലെത്തുന്ന നാടോടിത്തമുള്ള ഭാവന കൊണ്ട് ചടുലവും പ്രസന്നവുമാണ് ഈ കവിതകൾ. പാട്ട് എന്ന കവിത വായിക്കേ രാമാനുജൻ പുനരാഖ്യാനം ചെയ്ത ഒരു കഥയിലേക്ക് പെട്ടെന്നു മനസ്സെത്തി. സുബിന്റെ കവിതയിൽ പാടാനാവാതെ, പിടി തരാതെ കളിപ്പിക്കുന്ന പാട്ടിനെ പിടികൂടി നിശബ്ദത എന്ന വികൃതിപ്പെണ്ണുമായി കെട്ടിച്ചുവിടാൻ ആലോചിക്കുന്ന വിചിത്ര ഭാവനയുടെ മേൽപ്പന്തലിനടിയിൽ നിത്യജീവിതത്തിന്റെ മടുപ്പിലേക്കിറങ്ങിച്ചെല്ലുന്ന വേര് നാം കാണുന്നു. രാമാനുജൻ പറയുന്ന ഗോണ്ടി ഭാഷാ കഥയിൽ, പറയാത്ത കഥകൾ ഒരാൾക്കുള്ളിൽ കെട്ടിക്കിടന്ന് പ്രതികാരബുദ്ധിയോടെ അയാളെ വകവരുത്തുന്നതാണ് വിവരിക്കുന്നത്. പാടാനാവാത്ത പാട്ട്, പറയാത്ത കഥ എന്ന പ്രമേയപരമായ സമാനതാലേശമല്ല എന്നെ ഇവിടെ ആകർഷിച്ചത്. മറിച്ച് സുബിന്റെ കവിതയിലെയും ഗോണ്ടി നാടോടിക്കഥയിലേയും ഭാവന പ്രവർത്തിച്ച് ആഖ്യാനം മുന്നോട്ടു നീങ്ങുന്ന രീതിയുടെ സമാനതയാണ് ഇവിടെ ഊന്നുന്നത്. പാടാൻ കൊതിക്കുന്ന, എന്നാൽ പാടാൻ കഴിയാത്ത ഒരുവന്റെ മനോരാജ്യമായി കവിത പാട്ടു പോലെ പടർന്നു പന്തലിക്കുന്നു - ഈണവും താളവുമൊന്നുമില്ലാതെ വാമൊഴിത്തമുള്ള ഗദ്യത്തിൽ. ആ പ്രക്രിയയിലെ അയവാർന്ന നാടോടിത്തം വള്ളുവനാടൻ ചവിട്ടുകളിപ്പാട്ടുകളിലെ ഭാവനാരീതിയേയും ഓർമ്മയിൽ കൊണ്ടുവന്നു. പാട്ടു കെട്ടലിനെക്കുറിച്ചുള്ള പാട്ടുകൾ, പാട്ടിന്റെ പിറകേ പോകുന്ന പാട്ടുകൾ, ചവിട്ടുകളിപ്പാട്ടുകളിൽ ധാരാളമുണ്ട്.
ഈ സമാഹാരത്തിലെ മിക്ക കവിതകളിലും ആധാരശ്രുതിയായി ഈ നാടോടിത്തമുണ്ട്. നാടോടിത്തം എന്നതിന് ഗ്രാമീണം എന്നോ പഴയത് എന്നോ ഇവിടെ വിവക്ഷയില്ല. പുതുതും നാഗരികവുമായ കാലത്തിന്റെ നാടോടിത്തമാണിത്. ഗോവണി എന്ന കവിതയിലെ, ചുമരിൽ പെയിന്റിങ് വെച്ചിട്ടുള്ള മുറി തരുന്നത് പഴയതോ ഗ്രാമീണമോ ആയ അനുഭവപരിസരമല്ല. ഒരു മുറിയുടെ ഉൾവശമാണ് കവിതയിലെ സ്ഥലമെങ്കിൽ പോലും ആഖ്യാതാവിന്റെ ഭാവന ചരിക്കുന്ന രീതി നാടോടിത്തമുള്ളതാണ്. എഴുത്തുമേശമേൽ കൈമുട്ടൂന്നി കുനിഞ്ഞു നിൽക്കുന്ന പെണ്ണിന്റെ വളവുകൾ ചുമരിലെ ചിത്രത്തിലെ ഗോവണി പോലെ നിവർത്തി നേരേ നിർത്തി ഒരു വള്ളി പോലെ പടർന്നു കയറാൻ വെമ്പുകയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഭാവനയുടെ ലളിതമായ ഒരിടപെടലിലൂടെ മാറ്റങ്ങൾ സാദ്ധ്യമാക്കുന്ന നാടോടിയുക്തി ഈ കവിതയിൽ കാണാം.
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്ര കുഞ്ഞൊന്നുമല്ല എന്ന കവിതയിൽ വഴിയരികിൽ നിന്നു കിട്ടിയ പൂച്ചക്കുഞ്ഞിനെ പലതായി അഴിക്കുകയാണ്.
താഴത്തെ വീട്ടിലെ കൊച്ച്
പൂച്ചയെ വേണമെന്നു കരയുന്നു
പൂച്ചയെ മൊത്തമായ് തരില്ല.
പൂച്ചയിൽ ഇഷ്ടമുള്ളതു
ചോദിക്കൂ തരാമെന്ന്
സ്വന്തമായ് പൂച്ചയുള്ള എന്റെ ഹുങ്ക്.
അങ്ങനെ പൂച്ചയെ വേണമെന്നു കരഞ്ഞ കുഞ്ഞിന് അതിന്റെ കരച്ചിൽ കൊടുക്കുകയാണ് ആഖ്യാതാവ്. കുഞ്ഞ് പൂച്ചക്കരച്ചിലിനെ മടിയിൽ വെച്ച് ലാളിക്കുന്നു. ഉൽക്കടമായ ആഗ്രഹവും അതിൽ നിന്നു വളരുന്ന മനോരാജ്യവുമാണ് സുബിന്റെ കവിതയിലെ നാടോടിത്തമുള്ള ഭാവനാ രീതിയെ അഴിച്ചുവിടുന്നത്. അഭിലാഷത്തെയും മനോരാജ്യത്തെയും കൂട്ടിയിണക്കുന്നതാണ് ഈ ഭാവനാരീതി. നമ്മുടെ നാടോടിക്കഥകളിലും അതങ്ങനെ തന്നെയാണ്. അമ്മയെ സഹായിക്കാൻ പൂച്ചെടിയായി മാറുന്ന പെൺകുട്ടിയെക്കുറിച്ചുള്ള കന്നട നാടോടിക്കഥ പ്രസിദ്ധമാണല്ലോ. ജ്യേഷ്ഠത്തിയും അനിയത്തിയും കൂടി രണ്ടു കുടം വെള്ളമെടുത്ത് മന്ത്രം ജപിച്ച് ജ്യേഷ്ഠത്തി അനിയത്തിക്കുമേൽ ഒഴിക്കുമ്പോൾ അനിയത്തി അപൂർവഗന്ധവും ഭംഗിയുമുള്ള പൂക്കൾ നിറഞ്ഞ പൂച്ചെടിയായി മാറുന്നു. ഇതുപോലെ മാന്ത്രികമായ ഒരു മാറ്റം സുബിൻ അമ്പിത്തറയിലിന്റെ കവിതകളിൽ സംഭവിക്കുന്നുണ്ട്. ലാറ്റിനമേരിക്കൻ മാജിക്കൽ റിയലിസത്തെയല്ല നമ്മുടെ നാടോടിക്കഥകളിലെയും പാട്ടുകളിലെയും നാടോടിത്തത്തെയാണ് ഈ കവിതകൾ ഓർമ്മയിലെത്തിക്കുക. സുബിൻ ഒരു കഥയും പറയുന്നില്ല. ഒരു പാട്ടും പാടുന്നില്ല. പക്ഷേ സുബിന്റെ കവിതയിലെ ആഖ്യാതാക്കൾ, അവസ്ഥക്കും അഭിലാഷത്തിനും അഭിലാഷത്തിനും മനോരാജ്യത്തിനും ഇടയിൽ മാന്ത്രികമായ ഒരു മാറ്റം പടർത്തി വിടുന്നു.
പെൺകുഞ്ഞ് എന്ന കവിതയിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ ആവിഷ്ക്കരിക്കപ്പെടുന്നു. പരുത്ത ഒരു കൈയ്യിന്റെ സംരക്ഷണയിലൂടെ നീങ്ങുന്ന പെൺകുഞ്ഞിനെ കവിതയിൽ കാണാം. പെൺകുഞ്ഞ് നടന്നുനീങ്ങുന്ന കൈത്തണ്ട പുരുഷന്റേത് എന്ന് കവി പറയുന്നില്ലെങ്കിലും വായനയിൽ അങ്ങനെ തോന്നും. എന്നാൽ അതിനെല്ലാമപ്പുറം ഒരു തെരുവുസർക്കസ്സു രംഗം നമ്മുടെ മനസ്സിൽ തെളിയുന്നതോടെ കവിത നാടോടിത്തത്തിന്റെ ഗതിവേഗം കൈവരിക്കുന്നു.
അവൾ എന്ന കവിതയിൽ ഞാനും അവളും തമ്മിലുള്ള ബന്ധം സാക്ഷാൽക്കരിക്കാൻ അവൾ പട്ടുപാവാടയണിഞ്ഞ് കുറി തൊട്ട് ഉത്സവം കാണാൻ നിൽക്കുന്ന അമ്പലമുറ്റമായ് ഞാൻ (ആഖ്യാതാവ് ) മാറിയേ പറ്റൂ. ആദ്യമായ് ആനയെ കാണുന്ന കുട്ടി നാടോടിത്തത്തിന്റെ ആനന്ദത്തിലേക്ക് സ്വയം എടുത്തെറിയുന്ന കുട്ടി തന്നെയാണ്. വമ്പനാന കാർണിവലുകളുടെ നാഗരിക നാടോടിത്തത്തെയും കുഞ്ഞിപ്പൂച്ച ആത്മസംഘർഷങ്ങളുടെ അനാഥത്വമാർന്ന നാടോടിത്തത്തെയും സൂചിപ്പിച്ചു കൊണ്ട് സുബിന്റെ കവിതയെ എപ്പോഴും പിന്തുടരുന്നുണ്ട്. ആനയെ അങ്ങോട്ടു ചെന്നു കാണണം. പൂച്ച ഇങ്ങോട്ടു വരും. ആഖ്യാതാവ് വഴിയിൽ കണ്ട പൂച്ചയെ വീട്ടിലേക്ക് എടുത്തുകൊണ്ടുവരും. എന്നും കൂടെയുള്ള വളർത്തു പൂച്ചയല്ല സുബിന്റെ കവിതയിലെ പൂച്ച. വീടു വിട്ടു വീടു മാറിപ്പോകുന്ന, ഇരുട്ടിൽ നിന്നു വന്ന് ഇരുട്ടിലേക്കു പോകുന്ന അഭയമില്ലായ്മയാണ്. അതുകൊണ്ടാണ് ഈ പൂച്ചക്കുഞ്ഞിന് നാടിന്റെ അഭയമില്ലായ്മയിലേക്ക് വലുതാവാൻ പെട്ടെന്നു സാധിക്കുന്നത് (സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്ര കുഞ്ഞൊന്നുമല്ല എന്ന കവിത). ഇരുട്ടിൽ നിന്നുവന്ന് ഇരുട്ടിലേക്കു പോകുന്നതിനിടയിൽ അല്പനേരം നമ്മുടെ മനം കവർന്ന് വേദനിപ്പിക്കുന്ന അണ്ണാൻകുഞ്ഞുമുണ്ട്. അതു വീട്ടിലേക്കു വരുമ്പോൾ മുതുകത്ത് വരയൊന്നുമുണ്ടായിരുന്നില്ല. വീട്ടിൽ നമ്മുടെ മടിയിൽ വന്നിരുന്നപ്പോൾ നാം വരച്ചു കൊടുത്തതാണ് അതിന്റെ മുതുകത്തെ വരകൾ. വൈയക്തിക ഭാവന കൊണ്ട് അണ്ണാൻ മുതുകിലെ വരയെപ്പറ്റിയുള്ള നാടോടി ഭാവനയെ പുതുക്കുകയാണ് കവി ഇവിടെ. ചിറ കെട്ടാൻ തന്നാലായതു പോലെ സഹായിച്ചപ്പോൾ രാമൻ തലോടിയ പാടാണത് എന്ന നാടോടി ഭാവനയെ കവി ശ്രദ്ധയോടെ എടുത്തുമാറ്റുന്നു. എന്നിട്ട് സ്വന്തം ശരീരത്തിലും വീട്ടുചുമരുകളിലും ചിത്രം വരക്കുന്ന പോലെ അണ്ണാൻമുതുകിൽ വരക്കുന്നു. മധുബനി - വാർളി ചിത്രങ്ങളുടെ നാടോടിത്തം ഇവിടെ നാം ഓർത്തേക്കാം. അത്രയും പ്രിയപ്പെട്ട അണ്ണാൻകുഞ്ഞ് ചത്തുപോയതിനു ശേഷവും അവന്റെ മുതുകത്തെ വര അഴിയാതെ നിൽക്കുന്നു. ചിത്രസ്ഥലമായി മാറിയ ശരീരമാണ് ഈജിപ്തിലെ മമ്മികൾ. ശരീരത്തോട് ലയിച്ചു നിൽക്കുന്ന, അതിനെ മുറുക്കിച്ചുറ്റിവരിഞ്ഞ തുണിച്ചുറ്റുകളിൽ നിറയെ ചിത്രങ്ങളാണ് മമ്മികളിൽ. അടക്കം ചെയ്ത പെട്ടിക്കുമേലും ചിത്രങ്ങൾ. നാടോടിത്തത്തിലേക്കും സംസ്ക്കാരചരിത്രത്തിലേക്കും അണ്ണാൻകുഞ്ഞിന്റെ മുതുകിൽ മാറ്റി വരച്ച വരയിലൂടെ കവി നമ്മെ നയിക്കുന്നു. ആനയെപ്പോലെയും പൂച്ചയെപ്പോലെയും സുബിന്റെ കവിതയിൽ ആവർത്തിച്ചു വരുന്ന കാറ്റ് നാടോടിത്തത്തിലേക്കുള്ള കവിതാഗതിയെ കൂടുതൽ വ്യക്തതയോടെ അടയാളപ്പെടുത്തുന്നുണ്ട്. ചില്ലകളിൽ ഓർമ്മ വീശുന്ന നേരം, കാറ്റു പോയി എന്നിവ കാറ്റു കളിയാടി നീങ്ങുന്ന രണ്ടു കവിതകളാണ്. 'ചില്ലകളിൽ ഓർമ്മ വീശുന്ന നേരം' ഉൾക്കാറ്റിലൂടെ അമ്മയിലേക്കെത്തുമ്പോൾ കാറ്റ് പോയി എന്ന കവിതയിലെ പുറംകാറ്റ് ലോകപ്പരപ്പിലേക്കെത്തിക്കുന്നു. ആ കവിതയുടെ ഒടുവിൽ നിരയായി നിൽക്കുന്ന മരങ്ങൾ കാറ്റിന്റെ മൃതദേഹം താഴെ ശ്മശാനത്തിലേക്കു വഹിച്ചു കൊണ്ടുപോകുന്ന അപൂർവ്വദൃശ്യം നാം കാണുന്നു. ഹൈറേഞ്ചിൽ തനിക്കു സുപരിചിതമായ ഒരു ജീവിതദൃശ്യത്തിൽ നിന്നാണ് വെള്ളം കോരുന്ന പെൺകുട്ടി എന്ന കവിത തുടങ്ങുന്നത്. തലയിൽ വെച്ച കലത്തിലെ വെള്ളം തുളുമ്പിച്ചുകൊണ്ട് ഒതുക്കുകല്ലുകൾ കയറി അവൾ നടക്കേ, സ്വയം ഒരു നാടോടിക്കവിതയായി ആ ദൃശ്യം മാറുന്നത് നമുക്കു കാണിച്ചു തരിക മാത്രമാണ് കവിയിവിടെ. ഏതെതെല്ലാമോ തീവണ്ടിയാത്രകളിൽ പാതവക്കത്ത് ഒന്നിലേറെക്കുടങ്ങൾ മേൽക്കുമേൽ തലയിൽ വെച്ച് ഒതുക്കുകല്ലുകൾ കയറിക്കയറിപ്പോകുന്ന ഇവളെ ഞാൻ കണ്ടിട്ടുണ്ട്. പറഞ്ഞതിനുമേൽ പറഞ്ഞാണ് നാടോടിത്തം അയവും ചടുലതയും കൈവരിച്ച് കാറ്റു പോലെ ഒഴുകുക. താൻ എഴുതിയതിന്റെ ബാക്കി പൂരിപ്പിക്കാനായി സുബിൻ എനിക്കു കളിയോടെ വിട്ടു തരുന്നു. ഉച്ചാന്തലമേലേ പുലർകാലേ എന്ന കൗതുകവും കളിമ്പവുമുള്ള തലക്കെട്ടുപോലും പാട്ടാക്കി നീട്ടാൻ വായിക്കുന്ന എനിക്കു വെമ്പൽ: "ഉച്ചാന്തല മേലേ പുലർകാലേ വായിക്കേ...."
ആഖ്യാതാവിന്റെ മനോഘടന തന്നെയാണ് ഈ കവിതകളുടെ നാടോടിത്തത്തെ നിശ്ചയിക്കുന്നത്. വീടല്ല, വീടുകൾ അയാൾക്കുണ്ട്. ഓർമ്മകളിൽ അപ്പനമ്മമാരും വല്യപ്പനുമുണ്ട്. വർത്തമാനകാലത്തിൽ അനാഥത്വമുണ്ട്. അഭിലാഷങ്ങളിൽ പ്രണയങ്ങളുണ്ട്, പെണ്ണുങ്ങളുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും അയാളുണ്ട്. ഒരു പക്ഷേ കവിയിൽ തന്നെയുള്ള നിരന്തരം ചരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതമാകാം ഈ കവിതകളെ സ്വാഭാവികമായും നാടോടിത്തമാക്കി മാറ്റുന്നത്. നാം ജീവിക്കുന്ന കാലത്തിന്റെ ഉപകരണങ്ങളെ ഈ നാടോടിത്തത്തിന് ആക്കം കൂട്ടാനായി കവി ഉപയോഗിക്കുന്നു എന്നത് ഇവിടെ എടുത്തുപറയണം. പോപ്പ് കൾച്ചറിന്റെ സ്വാധീനം പല കവിതകളിലുമുണ്ട്. മഴ/വെയിൽ, ലോക്ക് തുടങ്ങിയവ നേരിട്ടുള്ള ഉദാഹരണങ്ങൾ. സോഷ്യൽ മീഡിയയിൽ എഴുതിത്തെളിഞ്ഞയാളാണ് കവി എന്നതും പ്രസക്തം. സഹജമായ നാടോടിത്തവും പോപ്പ് കൾച്ചറിനോടുള്ള ചായ് വും ചേർന്നുണ്ടാക്കുന്ന അയവ് ഈ കവിതകൾക്ക് സ്വതന്ത്രമായൊഴുകാൻ ഇടം നൽകുന്നു. ഇതേ തരമൊരു കൂട്ട് സമകാല ലോകകവിതയിലുള്ളതിനോട് സാഹോദര്യപ്പെടുന്നുണ്ട് സുബിന്റെ കവിത. ഹീബ്രു കവി റോണി സോമക്കിന്റെയും തമിഴ് കവി ഇശൈയുടെയും രീതികളിൽ ഇവ്വിധമൊരു കൂട്ട് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും ഇന്ന് കാവ്യഭാവന പ്രവർത്തിക്കുന്ന ചില സവിശേഷ പരിചരണ രീതികളുടെ കേരളീയ പ്രതിനിധാനമാകാൻ സുബിൻ അമ്പിത്തറയിലിന്റെ കവിതക്ക് കഴിയുന്നുണ്ട് എന്നു സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാനിവിടെ രണ്ടു പുറംനാട്ടു കവികളെക്കുറിച്ചു പരാമർശിച്ചത്.
താനെന്തോ ഗംഭീരമായ കണ്ടുപിടുത്തം നടത്തുകയാണെന്ന കപട ഗൗരവമില്ലാതെ, പ്രസന്നമായ ലാഘവത്തോടെ എഴുതുകയാണ് സുബിൻ അമ്പിത്തറയിൽ. ഗൗരവ നാട്യത്തിന്റെ മറുപുറമായ കപട അരാജകതയും സുബിന്റെ കവിതയെ ബാധിച്ചിട്ടില്ല. ഇതിത്രയേയുള്ളൂ എന്ന വേദനിപ്പിക്കുന്ന നിസ്സാരതാ ബോധത്തോടെ മഹാസങ്കടങ്ങളെക്കുറിച്ചു പോലും എഴുതാനാണ് ഈ കവിക്കിഷ്ടം. കാഴ്ച നിലയിലുള്ള ഈ സവിശേഷതയാണ് സുബിന്റെ കവിതയിലെ വാമൊഴിഭാഷയുടെ അടിസ്ഥാനം. അല്ലാതെ ഏതെങ്കിലും സിദ്ധാന്തത്തിനു പുറത്തോ വാശിപ്പുറത്തോ ഫാഷനു വേണ്ടിയോ ശീലത്തിന്റെ ഭാഗമായോ അല്ല സുബിൻ തന്റെ കാവ്യഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്.പ്രമേയം പോലുമല്ല, കാഴ്ച്ചനിലയാണ് ഇവിടെ നിർണ്ണായകം.
2015 നു ശേഷം ശ്രദ്ധയിലേക്കു വന്ന, ആകയാൽ 2020 കളുടെ കവികൾ എന്നു വിളിക്കാവുന്ന തലമുറയിൽപ്പെട്ട ഒരു കൂട്ടം പുതുകവികളിൽ പ്രധാനിയാണ് സുബിൻ അമ്പിത്തറയിൽ. ഈ തലമുറയിൽ പെട്ട കവികളുടെ രചനകളിലെ പൊതുമകൾ ഇനിയും വേണ്ടത്ര പഠിക്കപ്പെട്ടതായി തോന്നുന്നില്ല. ഈ കവിയുടെ കവിതകളുടെ തനതു സവിശേഷതകളിലേക്കും ഇദ്ദേഹമുൾപ്പെട്ട തലമുറയുടെ പൊതുമകളിലേക്കും സൂക്ഷ്മതയുള്ള വായനക്കാരുടെ ശ്രദ്ധ പതിയാൻ സുബിന്റെ ആദ്യസമാഹാരം ഇടവരുത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.
വികൃതിനൃത്തത്തിനു നടുവിലെ ധ്യാനബിന്ദു
ചിതറിത്തെറിച്ചവക്കിടയിലൂടെ
ഫോക്കസ് ചെയ്യുന്ന വിധംവടക്കു നിന്നൊരു കവി
മരിയാന കോഡ്രട്ട് (റുമാനിയ,ജനനം 1956)കവിതകൾ
മരിയാനാ മരിൻ (റുമാനിയ, 1956- 2003)കവിതകൾ
ലിലിയാന ഉർസു (റുമാനിയ, ജനനം: 1949)
1
വൈകുന്നേരം വൈകുന്നേരം
എനിക്കു നൃത്തമാടണം
ലൂസിയാൻ ബ്ലാഗ (റുമാനിയ, 1895 - 1961)കവിതകൾ
യോൺ എസ് പോപ് (റുമാനിയ, ജനനം: 1958)
1
എന്തിനാണച്ഛൻ കാളകളെ വണ്ടിയിൽ പൂട്ടിയതെന്ന് എനിക്കറിയില്ല
ചുണ്ടുകൾ
തറയിൽ നീന്തൽ
സോഫിയ ബെല്ല (ഹങ്കറി, ജനനം:1944)കവിതകൾ
നിൽസ് - അസ്ലാക് വാൽകീപ്പ