രാമചരിതം
പടലം 6
1
തുടങ്ങിയ വിനാശത്തിലുൾത്താപമേറി
നടന്നു തന്നിടമണഞ്ഞുറങ്ങിയുണരുമ്പോൾ
അടങ്ങിയങ്ങു ചെന്നരചനെത്തൊഴുതു ചൊല്ലാൻ
തുടങ്ങീ വിഭീഷണൻ ദുഃഖങ്ങളെല്ലാം
തുടങ്ങിയ വിനാശത്തിലുൾത്താപമേറി
നടന്നു തന്നിടമണഞ്ഞുറങ്ങിയുണരുമ്പോൾ
അടങ്ങിയങ്ങു ചെന്നരചനെത്തൊഴുതു ചൊല്ലാൻ
തുടങ്ങീ വിഭീഷണൻ ദുഃഖങ്ങളെല്ലാം
2
"അണഞ്ഞ വിഷമങ്ങളെയറിഞ്ഞടിയിണക്കീ -
ഴിണങ്ങിയറിയിക്കുമടിയന്നൊടെളുതായും
പിണങ്ങിടരുതേ പിഴ മുഴുത്തിടുകിലും, പൂ-
വണിഞ്ഞ മുടിയാളെയരചന്നു കൊടു മന്നാ"
3
മന്നവർപുരാനൊടു വഴക്കിനു തുനിഞ്ഞാൽ
വന്നിടുവതെന്തൊക്കെയാണെന്നതെല്ലാം
പിന്നെയുമവൻ പറയവേ നിമിഷനേര-
ത്തിന്നകമരക്കരിലെയുന്നതർ നിറഞ്ഞു.
4
നിറഞ്ഞളവിൽ നീലമുകിൽ തോറ്റോടിടും മെയ്
നിറമുടയ കുംഭകർണ്ണനഖിലലോകങ്ങൾ
നിറഞ്ഞു മുഴങ്ങുന്ന മൊഴിയാൽ ജ്യേഷ്ഠനുള്ളം
തെളിഞ്ഞു വരുമാറു നിവരെത്തൊഴുതുരച്ചു.
5
"ഉരച്ചിടരുതേ ചപലനാ,യുലകിൽ ഞാനി-
ന്നൊരുത്തനിരുന്നീടുകിലവറ്റയെയുലക്കും
തനിച്ചു പെരും കാര്യങ്ങൾ മന്ത്രിമാരെന്യേ
നടത്തിടുക ധീരരുടെ ലക്ഷണവുമല്ല.
6
മന്ത്രികളൊടും സഹജർ നമ്മളൊടുമൊന്നും
ചിന്ത ചെറുതും ചെയ്തതില്ല,യിതു പറ്റി.
ഇന്ദുമുഖി ജാനകിയെ ലങ്കയിലണയ്ക്കും
മുമ്പു പറയാഞ്ഞതിനു കാരണവുമെന്ത്?
7
ഇങ്ങു വരവെത്തീല തെല്ലും വിവേകം
ഞങ്ങളൊടൊരാലോചനക്ക"വൻ ചൊൽകേ,
ചെങ്ങിയിളകുന്ന മിഴിയോടുള്ളിൽ കോപം
പൊങ്ങിയതടക്കുവതിനൊന്നവനുരച്ചു.
8
"അടിയനുരചെയ്വു വളരൊളിയാർന്ന ശൂലം
ധരിച്ചലറുമെന്നോടെതിർപ്പിന്നു വന്നാൽ
കുരങ്ങു പടയും കൊടിയ മന്നവരുമൊന്നായ്
ഇരിക്കുമിടമായ്തീരുമെന്നുദരമിന്ന്.
9
രാഘവനിലുള്ള ഭയമിന്നറ്റു പോകും
പേരാർന്ന മൈഥിലി തൻ മെയ്യോടു ചേരാൻ
ചൊല്ലിടുകയവിടുന്നിനെന്തു കുറവുണ്ടെ-
ന്നെടൊ",ടുയരെത്തൊഴുതുരച്ചവനിരുന്നു.
10
"ഇരുന്നരുളിടൂ രസമോടേയരയൊതുങ്ങും
കരിങ്കുഴലി സീതയുടെ കന മുലകളിൻ കീഴ്
ഒതുങ്ങി, യടിയൻ പോരിനിടയിൽ രാമന്റെ
തലയരിഞ്ഞു കളയു", മതികായനറിയിച്ചു.
11
ഇച്ഛ പൊഴിയിച്ചഴകിൽ പൂങ്കോഴിപോൽ കാ-
മിച്ചിവളിലേറുവതിനായ് തുനിയുകെന്നായ്
ഒച്ച ചെറുതാക്കിയുരചെയ്തുഴറിടും മാ-
പാർശ്വനൊടു രാവണനിവണ്ണമറിയിച്ചു.
No comments:
Post a Comment