രാമചരിതം
വൃത്തം 6
തുടങ്ങിയ വിനാശത്തിലുൾത്താപമേറി
നടന്നു തന്നിടമണഞ്ഞുറങ്ങിയുണരുമ്പോൾ
അടങ്ങിയങ്ങു ചെന്നരചനെത്തൊഴുതു ചൊല്ലാൻ
തുടങ്ങീ വിഭീഷണൻ ദുഃഖങ്ങളെല്ലാം
"അണഞ്ഞ വിഷമങ്ങളെയറിഞ്ഞടിയിണക്കീ -
ഴിണങ്ങിയറിയിക്കുമടിയന്നൊടെളുതായും
പിണങ്ങിടരുതേ പിഴ മുഴുത്തിടുകിലും, പൂ-
വണിഞ്ഞ മുടിയാളെയരചന്നു കൊടു മന്നാ"
മന്നവർപുരാനൊടു വഴക്കിനു തുനിഞ്ഞാൽ
വന്നിടുവതെന്തൊക്കെയാണെന്നതെല്ലാം
പിന്നെയുമവൻ പറയവേ നിമിഷനേര-
ത്തിന്നകമരക്കരിലെയുന്നതർ നിറഞ്ഞു.
നിറഞ്ഞളവിൽ നീലമുകിൽ തോറ്റോടിടും മെയ്
നിറമുടയ കുംഭകർണ്ണനഖിലലോകങ്ങൾ
നിറഞ്ഞു മുഴങ്ങുന്ന മൊഴിയാൽ ജ്യേഷ്ഠനുള്ളം
തെളിഞ്ഞു വരുമാറു നിവരെത്തൊഴുതുരച്ചു.
"ഉരച്ചിടരുതേ ചപലനാ,യുലകിൽ ഞാനി-
ന്നൊരുത്തനിരുന്നീടുകിലവറ്റയെയുലക്കും
തനിച്ചു പെരും കാര്യങ്ങൾ മന്ത്രിമാരെന്യേ
നടത്തിടുക ധീരരുടെ ലക്ഷണവുമല്ല.
മന്ത്രികളൊടും സഹജർ നമ്മളൊടുമൊന്നും
ചിന്ത ചെറുതും ചെയ്തതില്ല,യിതു പറ്റി.
ഇന്ദുമുഖി ജാനകിയെ ലങ്കയിലണയ്ക്കും
മുമ്പു പറയാഞ്ഞതിനു കാരണവുമെന്ത്?
ഇങ്ങു വരവെത്തീല തെല്ലും വിവേകം
ഞങ്ങളൊടൊരാലോചനക്ക"വൻ ചൊൽകേ,
ചെങ്ങിയിളകുന്ന മിഴിയോടുള്ളിൽ കോപം
പൊങ്ങിയതടക്കുവതിനൊന്നവനുരച്ചു.
"അടിയനുരചെയ്വു വളരൊളിയാർന്ന ശൂലം
ധരിച്ചലറുമെന്നോടെതിർപ്പിന്നു വന്നാൽ
കുരങ്ങു പടയും കൊടിയ മന്നവരുമൊന്നായ്
ഇരിക്കുമിടമായ് മുടിയുമെന്നുദരമിന്ന്.
രാഘവനിലുള്ള ഭയമിന്നറ്റു പോകും
പേരാർന്ന മൈഥിലി തൻ മെയ്യോടു ചേരാൻ
ചൊല്ലിടുകയവിടുന്നിനെന്തു കുറവുണ്ടെ-
ന്നെടൊ",ടുയരെത്തൊഴുതുരച്ചവനിരുന്നു.
"ഇരുന്നരുളിടൂ രസമോടേയരയൊതുങ്ങും
കരിങ്കുഴലി സീതയുടെ കന മുലകളിൻ കീഴ്
ഒതുങ്ങി, യടിയൻ പോരിനിടയിൽ രാമന്റെ
തലയരിഞ്ഞു കളയു", മതികായനറിയിച്ചു.
ഇച്ഛ പൊഴിയിച്ചഴകിൽ പൂങ്കോഴിപോൽ കാ-
മിച്ചിവളിലേറുവതിനായ് തുനിയുകെന്നായ്
ഒച്ച ചെറുതാക്കിയുരചെയ്തുഴറിടും മാ-
പാർശ്വനൊടു രാവണനിവണ്ണമറിയിച്ചു.
No comments:
Post a Comment