അദീലിയ പ്രാദോ (ബ്രസീൽ, പോർച്ചുഗീസ്, ജനനം: 1935)
1
ഭൂപടം എന്ന പദത്തെക്കുറിച്ചുള്ള ഇതിഹാസം
തീബ്സ്, മിഡിയാൻ, ഹോർ പർവ്വതം
സ്പിങ്സ് പ്രതിമപോലുള്ള പേരുകൾ
ഇദൂമിയ, എഫാറൈം, ഗിലിയാദ്
എൻ്റെ ഏകാഗ്രത ആവശ്യപ്പെടാത്ത കഥകൾ
ഭൂപടങ്ങൾ എന്നെ സ്വസ്ഥമാക്കുന്നു
സമുദ്രങ്ങളേക്കാൾ മരുഭൂമികൾ
കൂപ്പുകുത്തില്ല ഞാനവയിൽ
കാരണം
ആഴമേറിയവയും അപകടകാരികളും
മെരുങ്ങാത്തവയുമാണവ,
മെരുങ്ങാത്തവയുമാണവ,
ഭൂപടങ്ങളിൽ പോലും.
ഒരു ഭൂപടം നമ്മളെങ്ങനെ ഗ്രഹിക്കും?
ഇതാ നദികൾ, ഇതാ പർവ്വതങ്ങൾ,
പർവ്വതമുനമ്പുകൾ, ഉൾക്കടലുകൾ,
കടലുപോൽ ഭീതിദമായ കാടുകൾ
ഭൂപടങ്ങളുടെ ഇതിഹാസങ്ങൾ അതിസുന്ദരം
യാത്ര അവ അനാവശ്യമാക്കുന്നു.
നിങ്ങളൊരു ഉന്മാദി തന്നെ,
ഒരു ഭൂപടം നമ്മളെങ്ങനെ ഗ്രഹിക്കും?
ഇതാ നദികൾ, ഇതാ പർവ്വതങ്ങൾ,
പർവ്വതമുനമ്പുകൾ, ഉൾക്കടലുകൾ,
കടലുപോൽ ഭീതിദമായ കാടുകൾ
ഭൂപടങ്ങളുടെ ഇതിഹാസങ്ങൾ അതിസുന്ദരം
യാത്ര അവ അനാവശ്യമാക്കുന്നു.
നിങ്ങളൊരു ഉന്മാദി തന്നെ,
ഒരു ഭൂപടം ഒരു ഭൂപടം മാത്രം,
അവയെന്നോടു പറയുന്നു.
അല്ലല്ല,
ഇടം അവിടെയുണ്ട് എന്ന ഉറപ്പാണ്
ഒരു ഭൂപടം
ഭൂപടങ്ങൾ ചോരയും നിധിയും ഉൾക്കൊള്ളുന്നവ
ദൈവം ഇവിടെ നമ്മോടു സംസാരിക്കുന്നു
അല്ലല്ല,
ഇടം അവിടെയുണ്ട് എന്ന ഉറപ്പാണ്
ഒരു ഭൂപടം
ഭൂപടങ്ങൾ ചോരയും നിധിയും ഉൾക്കൊള്ളുന്നവ
ദൈവം ഇവിടെ നമ്മോടു സംസാരിക്കുന്നു
തൻ്റെ ഭൂമിശാസ്ത്രപരമായ ശബ്ദത്തിൽ
2
പാഠം
നിഴൽമുറ്റം,ഉയരത്തിൽ കരിങ്കൽ ഭിത്തി
മരങ്ങളിലക്കൊല്ലത്തെയാദ്യത്തെയാപ്പിൾ
അരണ്ട വീഞ്ഞു നിറത്തിലതിൻ്റെ തോല്
തുടക്കപ്പഴങ്ങളുടെ ഗന്ധപൂർണ്ണത
കളിമൺകൂജകളുണ്ട് ഭിത്തിക്കരികിൽ
പുറംലോകം ചൂടാൽ ചത്തതറിഞ്ഞുകൊണ്ട്
കുളിർവെള്ളം കുടിച്ചു ഞാനാപ്പിൾ കഴിച്ച്
അപ്പോളെൻ്റെയച്ഛൻ വന്നെൻ മൂക്കു വലിച്ചു
രോഗിയല്ല, മരിച്ചിട്ടുമില്ലായിരുന്നു
അതിനാലേ ചിരിച്ചുകൊണ്ടിരുന്നെന്നച്ഛൻ
മുഖത്തു രക്തപ്രസാദമിരച്ചു വീണ്ടും
സന്തോഷമിതാഘോഷിക്കാനെന്തു ചെയ്യേണ്ടൂ:
എവിടെയെന്നുളി, ചൂണ്ട? തിരക്കിയച്ഛൻ
എന്തുപറ്റിയെൻ്റെ മൂക്കുപൊടിഡ്ഡപ്പിക്ക്?
എന്തുപറ്റിയെൻ്റെ കാപ്പിക്കപ്പി,നെങ്ങവ?
രൂപംകൊൾവൂ ചിലതെല്ലാമെന്നെപ്പോഴും ഞാൻ
കിനാവു കാണുന്നൂ, മരിക്കുകയില്ലൊന്നും
മരിച്ചതായ് കാണുന്നവ വളമിടുന്നൂ
നിശ്ചലമായ് കാണുന്നവ കാത്തിരിക്കുന്നു.
നിഴൽമുറ്റം,ഉയരത്തിൽ കരിങ്കൽ ഭിത്തി
മരങ്ങളിലക്കൊല്ലത്തെയാദ്യത്തെയാപ്പിൾ
അരണ്ട വീഞ്ഞു നിറത്തിലതിൻ്റെ തോല്
തുടക്കപ്പഴങ്ങളുടെ ഗന്ധപൂർണ്ണത
കളിമൺകൂജകളുണ്ട് ഭിത്തിക്കരികിൽ
പുറംലോകം ചൂടാൽ ചത്തതറിഞ്ഞുകൊണ്ട്
കുളിർവെള്ളം കുടിച്ചു ഞാനാപ്പിൾ കഴിച്ച്
അപ്പോളെൻ്റെയച്ഛൻ വന്നെൻ മൂക്കു വലിച്ചു
രോഗിയല്ല, മരിച്ചിട്ടുമില്ലായിരുന്നു
അതിനാലേ ചിരിച്ചുകൊണ്ടിരുന്നെന്നച്ഛൻ
മുഖത്തു രക്തപ്രസാദമിരച്ചു വീണ്ടും
സന്തോഷമിതാഘോഷിക്കാനെന്തു ചെയ്യേണ്ടൂ:
എവിടെയെന്നുളി, ചൂണ്ട? തിരക്കിയച്ഛൻ
എന്തുപറ്റിയെൻ്റെ മൂക്കുപൊടിഡ്ഡപ്പിക്ക്?
എന്തുപറ്റിയെൻ്റെ കാപ്പിക്കപ്പി,നെങ്ങവ?
രൂപംകൊൾവൂ ചിലതെല്ലാമെന്നെപ്പോഴും ഞാൻ
കിനാവു കാണുന്നൂ, മരിക്കുകയില്ലൊന്നും
മരിച്ചതായ് കാണുന്നവ വളമിടുന്നൂ
നിശ്ചലമായ് കാണുന്നവ കാത്തിരിക്കുന്നു.
No comments:
Post a Comment