വായനക്കാരൻ
ഷൂഷാപില്ലിസ് അഗിലോ (കറ്റാലൻ, സ്പെയിൻ, ജനനം : 1967) Josep Lluis Aguilo
കവിതയുടെ വീട്
നിങ്ങൾക്കായി തുറന്നുതരുന്ന വാതിൽ,
ആദ്യവരി.
അതു നിങ്ങളെ അകത്തേക്കു ക്ഷണിച്ച് ഇണക്കിയെടുക്കുന്നു
സ്വാഗതം ചെയ്തു കൈ പിടിച്ച്
അകത്തേക്കു കൂട്ടിക്കൊണ്ടുപോകും ആദ്യഖണ്ഡം.
രണ്ടാം ഖണ്ഡത്തിൻ്റെ കസേരയിൽ
നിങ്ങളെ ഇരുത്തുന്നതിനിടയിൽ
ഉള്ളു തുറന്ന് വിശ്വാസപൂർവ്വം സംസാരിക്കും അത്.
അവിടെ നിങ്ങൾ കാത്തിരിക്കുന്നു കവിതയുടെ അർത്ഥത്തിനായി
ചൂടും മധുരവുമുള്ള കാപ്പിയോ
മറ്റോ നിങ്ങൾക്കു തരും
നിങ്ങൾ മുഴുകിയിരിക്കുകയാണ്
നിങ്ങളുടെ ശ്രദ്ധ പൊയ്പോയിട്ടില്ല
അകത്തേക്കു കൂട്ടിക്കൊണ്ടുപോകും ആദ്യഖണ്ഡം.
രണ്ടാം ഖണ്ഡത്തിൻ്റെ കസേരയിൽ
നിങ്ങളെ ഇരുത്തുന്നതിനിടയിൽ
ഉള്ളു തുറന്ന് വിശ്വാസപൂർവ്വം സംസാരിക്കും അത്.
അവിടെ നിങ്ങൾ കാത്തിരിക്കുന്നു കവിതയുടെ അർത്ഥത്തിനായി
ചൂടും മധുരവുമുള്ള കാപ്പിയോ
മറ്റോ നിങ്ങൾക്കു തരും
നിങ്ങൾ മുഴുകിയിരിക്കുകയാണ്
നിങ്ങളുടെ ശ്രദ്ധ പൊയ്പോയിട്ടില്ല
എന്നുറപ്പു വരുത്താൻ.
അതല്ലെങ്കിൽ റാക്കിൽ നിന്നു പത്രമെടുക്കാം.
വൈകാതെ
പിൻവാതിലിലൂടെ
നിശ്ശബ്ദം പമ്മിപ്പതുങ്ങി
അന്ത്യം
എത്തിച്ചേരും.
സംഗീതം ഉച്ചത്തിലാവുമ്പോൾ
അതല്ലെങ്കിൽ റാക്കിൽ നിന്നു പത്രമെടുക്കാം.
വൈകാതെ
പിൻവാതിലിലൂടെ
നിശ്ശബ്ദം പമ്മിപ്പതുങ്ങി
അന്ത്യം
എത്തിച്ചേരും.
സംഗീതം ഉച്ചത്തിലാവുമ്പോൾ
ഒടുവിൽ അപ്പോൾ നിങ്ങളറിയും,
അന്തർജ്ഞാനത്താലറിയും,
എല്ലാവരും ഇതിനകം അറിഞ്ഞു കഴിഞ്ഞത്,
പിന്നിലേക്കു മറച്ചു പിടിച്ച കയ്യിൽ
പ്രേമലേഖനമോ കഠാരയോ എന്നത്.
പിന്നിലേക്കു മറച്ചു പിടിച്ച കയ്യിൽ
പ്രേമലേഖനമോ കഠാരയോ എന്നത്.
No comments:
Post a Comment