കവിതകൾ
ക്രിസ്റ്റിൻ ഒമാഴ്‌സ്ഡാട്ടർ (ഐസ് ലാൻ്റ്, ജനനം 1962)1
ചിരി
ആകാശം വായ തുറന്നു വിഴുങ്ങുന്നൂ ഒരു മേഘത്തെ
മറ്റൊരു മേഘം
മേഘം
മേഘം
ഹോ!
മാനത്തിനു നല്ല വിശപ്പുണ്ട്
തിന്നുന്നതിടെ അതു പല്ലില്ലാതെ ചിരിക്കുന്നുമുണ്ട്
ഞാൻ നിലത്തു മലർന്നുകിടക്കുന്നു
മ്....മ്.......
മാനത്തോടൊത്തു ചിരിക്കുന്നു
മ് ......മ്.......
ഹഹഹഹ.......
2
മൂന്നു കവയിത്രികൾ
മൂന്നു കവയിത്രികൾ
വെളുത്ത ബ്രായണിഞ്ഞ്
ഉയരം കുറഞ്ഞ
ഒരു വട്ടമേശക്കു ചുറ്റുമിരിക്കുന്നു
പുസ്തകം കയ്യിൽ പിടിച്ച്
സ്വെറ്റർ ധരിച്ച ഒരു മനുഷ്യൻ
മഞ്ഞുകാറ്റിൽ നിന്നും വാതിൽ തുറന്നു വന്ന്
സ്ത്രീകൾക്കരികെ വന്നിരിക്കുന്നു.
സ്വെറ്റർ ഊരുന്നു
അവരിലൊരാളെ
അയാൾ തൊടുമ്പോൾ
അവർ അതിനകം മരിച്ചു കഴിഞ്ഞിരിക്കുന്നു.
ജീവിതത്തിലേക്കു തിരിച്ചു വരുന്നേയില്ല
അവൻ്റെ ചുംബനങ്ങൾക്കായ് അവർ
കാക്കുകയാണെങ്കിലും
പിന്നയാൾ എണീറ്റു
അയാൾ തൊട്ട സ്ത്രീയെ
എടുത്തു പുറത്തേക്കു കൊണ്ടുപോയി
വാതിൽ തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമുള്ള
വായുപ്രവാഹം
മൂവരുടേയും പുസ്തകത്താളുകൾ
മറിച്ചുകൊണ്ടിരുന്നു.
3
ആഗ്രഹം
ഞാൻ ഉണർന്നെണീക്കാത്ത ദിവസം
ആഗ്രഹിക്കുന്നു
ആരെങ്കിലും അടുത്തുണ്ടാവാൻ
എൻ്റെ ശരീരത്തെ അറിയുന്ന ആരെങ്കിലും.
ആഗ്രഹം
ഞാൻ ഉണർന്നെണീക്കാത്ത ദിവസം
ആഗ്രഹിക്കുന്നു
ആരെങ്കിലും അടുത്തുണ്ടാവാൻ
എൻ്റെ ശരീരത്തെ അറിയുന്ന ആരെങ്കിലും.
4
സ്നേഹവും നീയും
നിൻ്റെ ശ്വാസകോശത്തിൻ്റെ ചിത്രങ്ങളെടുക്കുന്ന കാമറ നിന്നെ സ്നേഹിക്കുന്നു, പക്ഷേ നീയാ സ്നേഹം ശ്രദ്ധിക്കുന്നില്ല.
ശരിക്കുമതെ. നീ ഷർട്ടഴിച്ച് ചർമ്മം കണ്ണാടിമിനുപ്പുള്ള സ്റ്റീലിന്മേൽ ആദ്യമായി തട്ടുമ്പോൾ, അപ്പോൾ നീയതു ശ്രദ്ധിക്കും. പക്ഷേ പെട്ടെന്നുതന്നെ മറക്കുകയും ചെയ്യും.
കാമറക്കു പിന്നിലുള്ള സ്ത്രീകളും നിന്നെ സ്നേഹിക്കുന്നു.
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രവും.
നിൻ്റെ ശ്വാസകോശത്തിൻ്റെ എക്സ് റേയെ പ്രകാശിപ്പിക്കുന്ന തിളക്കവും.
ഡോക്ടറുടെ വിരൽ
ഇരുട്ട്, വരകൾ, ചിത്രത്തെ എടുത്തുകാട്ടുന്ന പുകമൂടൽ
അവ നിന്നെ സ്നേഹിക്കുന്നു.
നീ പക്ഷേ ഇപ്പോൾ തയ്യാറല്ല.
No comments:
Post a Comment