(കാനഡ,ഇംഗ്ലീഷ്, ജനനം : 1971)
1
വല്ലാത്ത കാലം
എൻ കിളികൾ പറന്നകന്നപ്പോൾ
കല്ലുകൾ കൂട്ടിൽ കൊണ്ടുവെച്ചൂ ഞാൻ
പേരു ചൊല്ലിയവയെ വിളിച്ചു
സുന്ദരമാം നിറങ്ങളടിച്ചു
രാത്രിയിലുറങ്ങാൻ പഠിപ്പിച്ചു
ഏറെയേറെ വിചിത്രമാക്കാലം
ആർക്കുമില്ലാ പരാതിയെന്നാലും
എൻ കിളികൾ മടങ്ങിവന്നപ്പോൾ
എൻ്റെ കല്ലുകൾ സമ്മതിച്ചില്ലാ
വീണ്ടും കല്ലുകളാകുവാനായി
ഞാനരിഞ്ഞൂ ചിറകുകൾ, പിന്നെ
ചാരവർണ്ണം കിളികൾക്കു പൂശി
ആർക്കും വേണ്ടാത്ത കെട്ടിടങ്ങൾ തൻ
ജാലകങ്ങൾക്കു നേരേയെറിഞ്ഞു
നേരമ്പോക്കിനായ് മാത്രമവയെ
റോട്ടിലേക്കു തട്ടിത്തെറിപ്പിച്ചു
എൻ കിളികൾ പറന്നകന്നപ്പോൾ
കല്ലുകൾ കൂട്ടിൽ കൊണ്ടുവെച്ചൂ ഞാൻ
പേരു ചൊല്ലിയവയെ വിളിച്ചു
സുന്ദരമാം നിറങ്ങളടിച്ചു
രാത്രിയിലുറങ്ങാൻ പഠിപ്പിച്ചു
ഏറെയേറെ വിചിത്രമാക്കാലം
ആർക്കുമില്ലാ പരാതിയെന്നാലും
എൻ കിളികൾ മടങ്ങിവന്നപ്പോൾ
എൻ്റെ കല്ലുകൾ സമ്മതിച്ചില്ലാ
വീണ്ടും കല്ലുകളാകുവാനായി
ഞാനരിഞ്ഞൂ ചിറകുകൾ, പിന്നെ
ചാരവർണ്ണം കിളികൾക്കു പൂശി
ആർക്കും വേണ്ടാത്ത കെട്ടിടങ്ങൾ തൻ
ജാലകങ്ങൾക്കു നേരേയെറിഞ്ഞു
നേരമ്പോക്കിനായ് മാത്രമവയെ
റോട്ടിലേക്കു തട്ടിത്തെറിപ്പിച്ചു
2
ചെറുപുൽമുളയെ വളർത്തുന്നൂ ഞാൻ
ഓമനിച്ചു വളർത്തുന്നൂ ഞാൻ
ഒരു കൂട്ടിൽ ചെറു പുൽമുളയെ
ഞാനതിനേകീടുന്നൂ വളരാൻ
തുണയായ് ചെറിയൊരു ചേറ്റുരുള
നൂറിലുമേറെ മഴത്തുള്ളികളു-
ണ്ടോമനകൾ നിൻ ബക്കറ്റിൽ
പോക്കറ്റിൽ ഞാൻ കരുതുന്നുണ്ടൊരു
മറു ചെറു പോക്കറ്റോമനയായ്
ഇവ കൂടാതെൻ ഭൂമിയിൽ നിന്നുടെ-
യൊരു ചെറുമുള ഞാൻ സൂക്ഷിപ്പൂ
ഓമനിച്ചു വളർത്തുന്നൂ ഞാൻ
ഒരു കൂട്ടിൽ ചെറു പുൽമുളയെ
ഞാനതിനേകീടുന്നൂ വളരാൻ
തുണയായ് ചെറിയൊരു ചേറ്റുരുള
നൂറിലുമേറെ മഴത്തുള്ളികളു-
ണ്ടോമനകൾ നിൻ ബക്കറ്റിൽ
പോക്കറ്റിൽ ഞാൻ കരുതുന്നുണ്ടൊരു
മറു ചെറു പോക്കറ്റോമനയായ്
ഇവ കൂടാതെൻ ഭൂമിയിൽ നിന്നുടെ-
യൊരു ചെറുമുള ഞാൻ സൂക്ഷിപ്പൂ
3
ഇരുണ്ട ചില്ലുഭരണികൾ
ആളുകളുടെ നിഴലുകൾ
ശരീരങ്ങളിൽ നിന്നും സൗജന്യമായി
ഡോക്ടർമാർ നീക്കം ചെയ്യുന്ന
ഒരു സ്ഥലമുണ്ട്
എൻ്റെ ഒരു സുഹൃത്ത്
അവിടെ പോയിരുന്നു
ഞാനവനെ പിന്നീടു
കണ്ടതേയില്ല
എന്നാൽ കഴിഞ്ഞ രാത്രി
ഒരു സ്വപ്നത്തിൽ
അവൻ അതേപ്പറ്റി
എന്നോടു പറഞ്ഞു
"നിഴലുകൾ സൂക്ഷിക്കുന്നത്
ചില്ലു ഭരണികളിലാണ്"
അവൻ പറഞ്ഞു
"ഇരുണ്ട ചില്ലുഭരണികൾ
കണ്ടാൽ എല്ലാം ഒരുപോലെ
ആർക്കുമറിയില്ല
ഏത് ആരുടെ എന്ന്"
ആളുകളുടെ നിഴലുകൾ
ശരീരങ്ങളിൽ നിന്നും സൗജന്യമായി
ഡോക്ടർമാർ നീക്കം ചെയ്യുന്ന
ഒരു സ്ഥലമുണ്ട്
എൻ്റെ ഒരു സുഹൃത്ത്
അവിടെ പോയിരുന്നു
ഞാനവനെ പിന്നീടു
കണ്ടതേയില്ല
എന്നാൽ കഴിഞ്ഞ രാത്രി
ഒരു സ്വപ്നത്തിൽ
അവൻ അതേപ്പറ്റി
എന്നോടു പറഞ്ഞു
"നിഴലുകൾ സൂക്ഷിക്കുന്നത്
ചില്ലു ഭരണികളിലാണ്"
അവൻ പറഞ്ഞു
"ഇരുണ്ട ചില്ലുഭരണികൾ
കണ്ടാൽ എല്ലാം ഒരുപോലെ
ആർക്കുമറിയില്ല
ഏത് ആരുടെ എന്ന്"
4
ദിനപത്രം
മാറാവ്യാധികൾ, ക്ഷാമം,യുദ്ധം
കോമളമെന്നാൽ ദിനപത്രം
പ്ലാസ്റ്റിക് പൊതിയിൽ ചുരുട്ടി വരുന്നൂ
മഴയും വെയിലും കൊള്ളാതെ
മാറാവ്യാധികൾ, ക്ഷാമം,യുദ്ധം
കോമളമെന്നാൽ ദിനപത്രം
പ്ലാസ്റ്റിക് പൊതിയിൽ ചുരുട്ടി വരുന്നൂ
മഴയും വെയിലും കൊള്ളാതെ
No comments:
Post a Comment