Tuesday, December 12, 2023

പടലം 34

പടലം 34

1
പഴുതു കണ്ടരക്കൻ തന്നെ പരിഭവപ്പെടുത്തി, യെല്ലാ-
മഴകൊടേ വീണ്ടുകൊണ്ടു കപികുലരാജരാജൻ
അഴിവു വന്നണയാതേ പോയ് രാമന്റെ ചെമ്പൊൽപ്പാദം
തൊഴുവതിന്നായിക്കാലം കഴിച്ചിപ്പോളടരാടീടും

2
അടരാടും കപികളെല്ലാമരചന്മാർ നശിച്ചുവെന്നേ -
യെതിരാളികളെപ്പേടിച്ചകന്നുപോയ് മുടിയും മുന്നേ
"തടയേണം പടയെ രാമൻ തന്നുടെ വരവു കാത്തെ -
ന്നിടയിടെ കപികുലത്തിൻ ദുഃഖം കെടുത്തീ ഹനുമാൻ

3
ദുഃഖം കെടുത്തിക്കാത്തു ഹനുമാൻ വിളങ്ങീടുമ്പോൾ
യുദ്ധം ജയിച്ച കുംഭകർണ്ണന്റെ വരവു കണ്ടു
മട്ടുപ്പാവുകൾ തോറും സുന്ദരിമാർ തെളിഞ്ഞു
പൂക്കൾ, കളഭം, മാല, ചന്ദനമിവ പൊഴിച്ചു.

4
പൊഴിയവേ തന്റെ മെയ്യിലിവയെല്ലാം കപിരാജാവ -
ങ്ങെഴുനേറ്റു മോഹം വിട്ടു കുംഭകർണ്ണൻചെവികൾ
പെരുത്ത കൈയ്യാൽ പറിച്ചു, കൂർത്ത പല്ലുകളാലേ
ഉയർന്ന നാസിക കടിച്ചെടുത്തു ചാടാനൊരുങ്ങി

5
ചാടാനൊരുങ്ങിയോന്റെ കാൽ രണ്ടും പിടിച്ചെടുത്ത -
ങ്ങമർന്നു മൺമേലേ തല്ലി രാക്ഷസൻ കോപമോടെ
ഒരുമിച്ചു വീണ പടയോടുമായുധങ്ങളോടും
നിവർന്നുപോയുയർന്നു വാനിൽ നിന്നൂ കപിരാജാവ്

6
കപികുലരാജാവിനാൽ വന്നോരവസ്ഥ കണ്ടു
മലയിൽ നിന്നരുവി പോലെയലച്ചു പാഞ്ഞൊഴുകും ചോര
തൻ ചെവി മൂക്കിവയിൽ നിന്നുമൊഴുകെക്കോരിക്കുടിച്ചു
കുംഭകർണ്ണൻ "ഞാനേ നിരായുധ"നെന്നു വിചാരിച്ചു.

7
നിരായുധനായിരുന്ന നിശാചരൻ മുസലമേന്തി
ധരാതലം വിറക്കെച്ചോന്നു ശകടചക്രങ്ങൾ പോലെ
പലമട്ടിൽ തിരിഞ്ഞു ചെന്തീ വമിക്കും കണ്ണിണകളോടും
രാവണന്റെയനുജൻ വമ്പോടടർക്കളമുടനണഞ്ഞു.

8
അടർക്കളമണഞ്ഞോരോപാടിരുമ്പുലക്കയുമായ് നേരേ
എതിർപ്പോർ തന്നുടൽ പൊടിച്ചു പെരുമാറും രാക്ഷസന്റെ
ഉടലിന്മേൽ കപികൾ പാഞ്ഞൂ, മലയ്ക്കുമേൽ മരങ്ങൾ പോലെ
ജഗത്തിലേ വിളങ്ങീ ശക്തർ കപിവീരന്മാരെല്ലാരും

9
കപികളനേകം തന്മേൽ കനത്തൊടേ പാഞ്ഞ നേര-
ത്തവരിലും ചിലരെ വായിലകത്താക്കിയരക്കൻ പോകെ
ചെവി പോയ പഴുതിലൂടെ തെരുതെരെ പുറത്തുവന്നി -
ട്ടവനൊടു പോരാടാതെ കുരങ്ങന്മാരകന്നു നിന്നു.

10
നിന്നില്ലെങ്ങും നിശാചരൻ നിരാമയനുമാകാന്തൻ
കൊന്ന ചൂടും പുരാന്തകൻ കൊടുംകനൽനയനൻ പോലെ
വന്നോരവൻ വാ പിളർന്നു വമ്പനിടി തുടരും വണ്ണം
ഒന്നിനോടൊന്നു മേൽക്കുമേലുടനുടനലറി നിന്നു.

11
അലറിയും മുസലം കൈക്കൊണ്ടവിരതമടിച്ചടിച്ചും
നിലത്തു വീഴ്ത്തിയും പാഞ്ഞുമുടനുടൻ പിടിച്ചുകൊണ്ടും
വലിയ രാക്ഷസൻ തിന്നു വന്നതു കണ്ടു മണ്ടീ -
യുലകിൽ പേർ കേട്ട കപികൾ രാമന്റെയടി പണിഞ്ഞു

No comments:

Post a Comment