ക്രിസ്റ്റിൻ ദിമിത്രോവ (ബൾഗേറിയ, ജനനം : 1963)
I
ഉത്തരം തേടി
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ആകാശത്തോടു ഞാൻ ചോദിച്ചു.
ആകാശം എൻ്റെ വാക്കുകൾ വിഴുങ്ങി
കൂടുതൽ വാക്കുകൾക്കായി കാത്തു.
കൂടുതലെന്തു കൂട്ടിച്ചേർക്കാൻ!
ഞാൻ അത്ഭുതപ്പെട്ടു.
ഭൂമിയോടു ഞാൻ ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ഭൂമി സ്വന്തം പർവതത്തോൾ
വെട്ടിച്ചുകാണിച്ചു.
തീയിനോടു ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
എരിപൊരിത്തിരക്കിൽ
തീയൊന്നും കേട്ടില്ല.
കിണറിനടുത്തു പോയി
വെള്ളത്തോടു ചോദിച്ചു,
"എന്തുകൊണ്ട് ഞാൻ ഇവിടെ?"
- "എന്നിലേക്കിറങ്ങി വരൂ,
ഞാൻ പറഞ്ഞു തരാം"
"ശരിക്കും...", ഞാൻ പറഞ്ഞു,
"ചോദിക്കുക മാത്രമായിരുന്നു ഞാൻ"
2
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ആകാശത്തോടു ഞാൻ ചോദിച്ചു.
ആകാശം എൻ്റെ വാക്കുകൾ വിഴുങ്ങി
കൂടുതൽ വാക്കുകൾക്കായി കാത്തു.
കൂടുതലെന്തു കൂട്ടിച്ചേർക്കാൻ!
ഞാൻ അത്ഭുതപ്പെട്ടു.
ഭൂമിയോടു ഞാൻ ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ഭൂമി സ്വന്തം പർവതത്തോൾ
വെട്ടിച്ചുകാണിച്ചു.
തീയിനോടു ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
എരിപൊരിത്തിരക്കിൽ
തീയൊന്നും കേട്ടില്ല.
കിണറിനടുത്തു പോയി
വെള്ളത്തോടു ചോദിച്ചു,
"എന്തുകൊണ്ട് ഞാൻ ഇവിടെ?"
- "എന്നിലേക്കിറങ്ങി വരൂ,
ഞാൻ പറഞ്ഞു തരാം"
"ശരിക്കും...", ഞാൻ പറഞ്ഞു,
"ചോദിക്കുക മാത്രമായിരുന്നു ഞാൻ"
2
അതിര്
ബബിൾഗം വാങ്ങിച്ചോ,
മകൾ എന്നോടു ചോദിച്ചു.
ഇല്ല, ഞാൻ പറഞ്ഞു,
എന്നാൽ ഞാൻ വന്നല്ലോ.
ഞാൻ ഒരു കാര്യവും
ബബിൾഗം വേറൊരു കാര്യവുമാണെന്ന്
അവൾ എതിർത്തു.
എപ്പോഴും നല്ലതു മാത്രം പ്രതീക്ഷിക്കരുത്,
ഞാൻ ചൂണ്ടിക്കാട്ടി.
അവൾ തിരുത്തി,
നല്ലതു മാത്രം അല്ല, ബബിൾഗം.
സൂര്യൻ ഉഷാറായിരുന്നിട്ടും
കിളികൾ കലപില കൂട്ടിയിട്ടും
പാർക്കിലെ പുല്ല് മോഹപ്പച്ചയായിരുന്നിട്ടും
ഹൃദയം ചെയ്തൊഴിച്ചു, എൻ്റെ മകൾ.
സന്തുഷ്ടമായൊരു ലോകമുണ്ട്, സങ്കടമുള്ള ഒന്നും.
അവക്കിടയിൽ ബബിൾഗം.
ബബിൾഗം വാങ്ങിച്ചോ,
മകൾ എന്നോടു ചോദിച്ചു.
ഇല്ല, ഞാൻ പറഞ്ഞു,
എന്നാൽ ഞാൻ വന്നല്ലോ.
ഞാൻ ഒരു കാര്യവും
ബബിൾഗം വേറൊരു കാര്യവുമാണെന്ന്
അവൾ എതിർത്തു.
എപ്പോഴും നല്ലതു മാത്രം പ്രതീക്ഷിക്കരുത്,
ഞാൻ ചൂണ്ടിക്കാട്ടി.
അവൾ തിരുത്തി,
നല്ലതു മാത്രം അല്ല, ബബിൾഗം.
സൂര്യൻ ഉഷാറായിരുന്നിട്ടും
കിളികൾ കലപില കൂട്ടിയിട്ടും
പാർക്കിലെ പുല്ല് മോഹപ്പച്ചയായിരുന്നിട്ടും
ഹൃദയം ചെയ്തൊഴിച്ചു, എൻ്റെ മകൾ.
സന്തുഷ്ടമായൊരു ലോകമുണ്ട്, സങ്കടമുള്ള ഒന്നും.
അവക്കിടയിൽ ബബിൾഗം.
3
അനശ്വരനാവണമെന്നാഗ്രഹിച്ച ഉർക്കിലെ രാജാവ് ഗിൽഗമേഷിനെക്കുറിച്ചുള്ള ഒരു പഴയ മെസൊപ്പൊട്ടോമിയൻ ഐതിഹ്യം
ആഗ്രഹിച്ചു,
കഴിഞ്ഞില്ല.
ആഗ്രഹിച്ചു,
കഴിഞ്ഞില്ല.
4
സ്വന്തം വാച്ചുകൾ തിന്ന അച്ഛനെപ്പറ്റിയുള്ള കവിത
ഇടംകൈത്തണ്ടയിൽ അച്ഛൻ
മൂന്നു വാച്ചണിഞ്ഞിരുന്നു.
"മൂന്നെണ്ണമെന്തിനാണ്?"
"ഇത്" - ആദ്യത്തേതു ചൂണ്ടിപ്പറഞ്ഞു,
"അരമണിക്കൂർ കഴിഞ്ഞുള്ള
സമയമറിയാൻ"
"ഇത്" - രണ്ടാമത്തേതു ചൂണ്ടി,
"അര മണിക്കൂർ മുമ്പത്തെ
സമയമറിയാൻ"
"ഇതെന്തിനാണെന്നോ"
- മൂന്നാമത്തേതു ചൂണ്ടി,
"ഇപ്പോഴത്തെ സമയം കാണിക്കാൻ"
"ശരി,ശരി, ഇപ്പോൾ കൃത്യം സമയമെത്ര
എന്നൊന്നു പറയാമോ?"
"ഹഹ,അതു വരുമെന്നേ,ബേജാറാകേണ്ട"
ഇടംകൈത്തണ്ടയിൽ അച്ഛൻ
മൂന്നു വാച്ചണിഞ്ഞിരുന്നു.
"മൂന്നെണ്ണമെന്തിനാണ്?"
"ഇത്" - ആദ്യത്തേതു ചൂണ്ടിപ്പറഞ്ഞു,
"അരമണിക്കൂർ കഴിഞ്ഞുള്ള
സമയമറിയാൻ"
"ഇത്" - രണ്ടാമത്തേതു ചൂണ്ടി,
"അര മണിക്കൂർ മുമ്പത്തെ
സമയമറിയാൻ"
"ഇതെന്തിനാണെന്നോ"
- മൂന്നാമത്തേതു ചൂണ്ടി,
"ഇപ്പോഴത്തെ സമയം കാണിക്കാൻ"
"ശരി,ശരി, ഇപ്പോൾ കൃത്യം സമയമെത്ര
എന്നൊന്നു പറയാമോ?"
"ഹഹ,അതു വരുമെന്നേ,ബേജാറാകേണ്ട"
5
പാമ്പ്
എൻ്റെ കാൽമുട്ടിന്മേലേക്ക്
മെല്ലെ ഇഴഞ്ഞുകയറി.
"ഹ ഹ" ഫ്രോയ്ഡിയന്മാർ ഇടപെട്ടു,
"അതേതു പാമ്പാണെന്ന്
ഞങ്ങൾക്കെല്ലാമറിയാം"
"ഇല്ല" എന്നതാണു ശരിയുത്തരം,
"ഇതു വേറൊരു പാമ്പാണ്"
എൻ്റെ കാൽമുട്ടിന്മേലേക്ക്
മെല്ലെ ഇഴഞ്ഞുകയറി.
"ഹ ഹ" ഫ്രോയ്ഡിയന്മാർ ഇടപെട്ടു,
"അതേതു പാമ്പാണെന്ന്
ഞങ്ങൾക്കെല്ലാമറിയാം"
"ഇല്ല" എന്നതാണു ശരിയുത്തരം,
"ഇതു വേറൊരു പാമ്പാണ്"
No comments:
Post a Comment