ഗോസ്റ്റാ അഗ്രൻ (ഫിൻലാൻ്റ്-സ്വീഡിഷ്, 1936-2020)
1
ശരൽക്കാലപ്രഭാതം
ഒരിക്കൽ ഞാനൊരു കുഞ്ഞായിരുന്നപ്പോൾ
മരിക്കുന്ന ഒരു ദൈവത്തെ കണ്ടു.
തൻ്റെ ചിറകുകൾക്കിടയിൽ
അതു നിശ്ചലം കിടന്നു,
അവ തന്നെ സ്വതന്ത്രമാക്കുന്നതും കാത്ത്.
പുലർച്ചെ അതൊരു
കുന്നിന്മേലേക്കു വീണു.
ദൈവത്തിൻ്റെ ഹൃദയമിടിപ്പുകൾക്കു കീഴിൽ
കുന്ന് വിറച്ചു.
കുന്നിനെ ചേർത്തുപിടിക്കാൻ
നടപ്പാതയുടെ ചരടു മാത്രം.
കിഴക്കേ മാനത്ത്
ഉയരെ
ജ്വലിക്കുന്ന കുടൽമാലകൾ
മേഘങ്ങൾക്കിടയിലൂടെ
ചീറ്റിത്തെറിച്ചു.
തീവ്രവേദനയനുഭവിക്കേ
ദൈവം
എല്ലാ യാഥാർത്ഥ്യങ്ങളേയും
സ്വന്തം ശരീരമായി ഉപയോഗിക്കുന്നത്
ഞാൻ തിരിച്ചറിഞ്ഞു.
പിന്നെ ദൈവം
ഒരു ചത്ത കിളിപോലെ കാണപ്പെട്ടു.
എന്നാൽ
ഒരു പക്ഷിക്കും ഇത്രയാഴത്തിൽ
മരിക്കാനാവില്ലെന്നു ഞാനറിഞ്ഞു.
ഉയരെ
ജ്വലിക്കുന്ന കുടൽമാലകൾ
മേഘങ്ങൾക്കിടയിലൂടെ
ചീറ്റിത്തെറിച്ചു.
തീവ്രവേദനയനുഭവിക്കേ
ദൈവം
എല്ലാ യാഥാർത്ഥ്യങ്ങളേയും
സ്വന്തം ശരീരമായി ഉപയോഗിക്കുന്നത്
ഞാൻ തിരിച്ചറിഞ്ഞു.
പിന്നെ ദൈവം
ഒരു ചത്ത കിളിപോലെ കാണപ്പെട്ടു.
എന്നാൽ
ഒരു പക്ഷിക്കും ഇത്രയാഴത്തിൽ
മരിക്കാനാവില്ലെന്നു ഞാനറിഞ്ഞു.
മരണ രഹസ്യം
ജീവിതം കഴിഞ്ഞാൽ
മരണം തുടങ്ങുന്നു
എന്നതു സത്യമല്ല
ജീവിതം നിലയ്ക്കുമ്പോൾ
മരണവും നിലയ്ക്കുന്നു.
ജീവിതം കഴിഞ്ഞാൽ
മരണം തുടങ്ങുന്നു
എന്നതു സത്യമല്ല
ജീവിതം നിലയ്ക്കുമ്പോൾ
മരണവും നിലയ്ക്കുന്നു.
No comments:
Post a Comment