എനിക്കു നാല്പതു തികഞ്ഞ ആ ഞായറാഴ്ച്ച കൊറിയറുകാരൻ അടഞ്ഞുകിടന്ന മുൻവാതിൽ തള്ളിത്തുറക്കേ ഞാൻ അച്ഛനമ്മമാരെ ഫോൺ ചെയ്ത് ലില്ലിപ്പൂക്കൾക്കു നന്ദി പറഞ്ഞു. "സുന്ദരമായൊരു പൂവ്. ഞാനതെന്റെ പിറന്നാളിന് ചുമന്നുകൊണ്ടുപോയി പൂപ്പാത്രത്തിൽ വെച്ചു , മരിച്ചു പോയ ചിലതിന്റെ ഓർമ്മയ്ക്കായി", എന്ന് സ്റ്റേജ് ഡോറിൽ കാതറിൻ ഹെബേൺ. എന്റച്ഛനമ്മമാരുടെ വീടു നോക്കുന്നയാൾ ഫോണിൽ മറുപടി പറഞ്ഞു.
അമ്മക്കൊന്നു ഫോൺ കൊടുക്കുമോ ?
അവര് ശവമടക്കു കഴിഞ്ഞു വന്നിട്ടില്ല.
ആരുടെ ശവമടക്ക് ?
ജീവിച്ചിരിക്കുന്ന എല്ലാവരേയും നിങ്ങളറിയുമോ?
- ക്ലോദിയ റാൻകൈൻ
(എന്നെ ഏകാകിയാകാൻ വിടരുത് എന്ന കൃതിയിൽ നിന്ന്)
No comments:
Post a Comment