ഡബ്ലിയു.എസ്. മെർവിൻ കവിതകൾ
1.ജെയിംസ്
ദൂരെയുള്ളൊരു സുഹൃത്ത്
ഇപ്പോൾ മരിച്ചുകൊണ്ടിരിക്കുകയാണെന്ന
വാർത്ത വരുന്നു.
ജനലിനു പുറത്ത്
വസന്തത്തിലെ പുല്ലുകളിൽ
കുഞ്ഞു പൂക്കൾ പ്രത്യക്ഷപ്പെടുന്നത്
ഞാൻ നോക്കിക്കാണുന്നു.
അവയുടെ പേരോർമ്മിക്കാൻ കഴിയുന്നില്ല.
2.പന
പനക്കൊരു തിടുക്കവുമില്ല
വ്യത്യസ്തമാകാൻ.
അത് മെല്ലെ വളരുന്നു
ഒരു പനയാവുന്നതെങ്ങനെയെന്ന്
അതിനറിയാം
ഒരു വിത്തായിരുന്നപ്പോൾ അതിന്
എങ്ങനെയൊരു പനവിത്താകാമെന്ന്
അറിയാമായിരുന്നു.
അതൊരു പൂവായിരുന്നപ്പോൾ
ഒരു പനമ്പൂവാകുന്നതെങ്ങനെയെന്ന്
അതിനറിയാമായിരുന്നു.
അതൊരു പനയായിരുന്നപ്പോൾ
മെല്ലെ വളർന്നു,
ഒരുപ്പു കാറ്റിൽ
കണ്ണുകളില്ലാതെ.
3. ഇടം
ലോകത്തിന്റെ അവസാന ദിവസം
ഒരു മരം നടാൻ ഞാനാഗ്രഹിക്കുന്നു.
എന്തിന്
പഴത്തിനായല്ല
പഴം പേറി നിൽക്കുന്ന മരമല്ല
നട്ട ആ മരം.
ആദ്യമായ് മണ്ണിൽ നിൽക്കുന്ന
മരമാണെനിക്കു വേണ്ടത്.
താണു കൊണ്ടിരിക്കുന്ന
സൂര്യനൊപ്പം
മരിച്ചവർ നിറഞ്ഞ മണ്ണിൽ
അതിന്റെ വേരുകളിൽ
വന്നു തൊടുന്ന വെള്ളത്തിനൊപ്പം
അതിന്റെ ഇലകൾക്കു മുകളിലൂടെ
ഒന്നൊന്നായ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന
മേഘങ്ങൾക്കൊപ്പം.
4. പൂച്ചപ്രേതങ്ങൾ
1
വർഷങ്ങൾ കഴിഞ്ഞ്
മറ്റൊരു രാജ്യത്തെയടുക്കളയിൽ
നിനക്കപ്പോഴും വിശക്കും
2
പകൽച്ചൂടിൽ
നിൻ നിഴൽ മടങ്ങിവരുന്നു
നിന്റെ കല്ലിന്മേൽ കിടക്കാൻ