വീഴാതെ
ആറാം വയസ്സിൽ
പാടവരമ്പിലൂടെ നടന്നു പോകുമ്പോൾ
തുറന്ന മാനത്തെ കരിമേഘങ്ങൾക്കു മുന്നിലൂടെ
വെളുത്ത കൊറ്റികളുടെ ഒരു വലിയ നിര
കടന്നു പോകുന്നതു കാൺകേ
വെളിച്ചം കേറി മോഹാലസ്യപ്പെട്ടു വീഴാതെ
അവ പറന്നു മറയുവോളം
നോക്കി നിന്ന
പരമഹംസരാണ്
പിന്നീടു
കവിയായി മാറിയത്
അവൻ കൊറിച്ചു കൊണ്ടിരുന്ന പൊരിയും
താഴെ വീണു ചിതറി.
കൊറ്റികളൊഴിഞ്ഞു ശൂന്യമായ മാനത്തു നിന്നു
കണ്ണെടുത്തപ്പോൾ
മണ്ണിൽ കിടക്കുന്ന പൊരിമണികൾ
അവൻ കണ്ടു.
ആരോ വന്നു
ചുമന്നു കൊണ്ടുപോകുംപോലെയാണ്
അവനും തിരിച്ചു വീടെത്തിയത്.
No comments:
Post a Comment