വീണ്ടുമൊരു പുസ്തകം
ജ്ഞാനക്കൂത്തൻ
എൻ്റെ പുസ്തകം നിനക്കിഷ്ടപ്പെടില്ലെന്ന്
എനിക്കറിയുകയില്ല എന്നോ?
പുസ്തകച്ചട്ടയിലെ ചിത്രത്തിലുള്ള ആനയെ
തുരത്തിയോടിക്കാൻ ആളുകളെ വിട്ടു നീ
അവർ ആനയുടെ കൊമ്പുകൾ പറിച്ചെടുത്ത്
ആനയെ ജീവനോടെ വിട്ടയച്ചു. മാപ്രകൾ
ചോരയുതിരും ആനവായ്
പടം പിടിച്ചു കൊണ്ടുപോയി.
ചട്ടയിലെച്ചിത്രത്തിൽ
നീണ്ടു വളർന്ന മരത്തിലിരുന്നു പാടും കിളികളെ
വെടിവെച്ചു വീഴ്ത്താൻ
നീ തന്നെ വേടരെയയച്ചു.
അവർ ഉന്നം തെറ്റി വെടിവെച്ചു.
ചിറകുകൾ നിന്നെക്കാട്ടി കൂലി വാങ്ങിച്ചു.
പുസ്തകത്തിൻ അക്ഷരങ്ങളെ ഓടിച്ചുവിടാൻ
അവക്കുമേൽ നീ തന്നെ ഡീസലൊഴിച്ചു.
എൻ്റെ മുറിവുകളുണങ്ങി വരുന്നു.
എൻ്റെ പുസ്തകത്തിൻ ചട്ടയിലിപ്പോൾ
ഒരു കിമ്പുരുഷൻ ദൃശ്യപ്പെടുന്നു
No comments:
Post a Comment