രണ്ടു കവിതകൾ
ഡേവിഡ് ഡബ്ലിയു മക്ഫദ്ദൻ
1. മുറിവ്
ചെറുപ്പക്കാരിസ്സുന്ദരിക്കു പരിക്കേറ്റു കഠിനം
റോട്ടിൽ നിന്നുമവളെ ഞാൻ ചുമന്നുകൊണ്ടുപോയി
ആഴമുള്ള തണുത്തു തെളിഞ്ഞ പുഴയുടെ പുൽത്തിട്ടിൽ.
കാലുകൾ വെള്ളത്തിലാക്കി ജീൻസു താഴോട്ടാക്കി
അടിവയറ്റിലാഴത്തിൽ കുറുകെയൊരു മുറിവ്
പുറത്തുവന്ന കുടലവളുടെ മുറിവിൽ വീണ്ടും തിരുകി
ചങ്ങാടത്തിൽ താഴേക്കൊഴുകിയെത്തി മൂന്നു ഡോക്ടർ
എന്റെ പ്രഥമശ്ശുശ്രൂഷ കണ്ടവർ അഭിനന്ദിച്ചു ചിരിച്ചു
അവരാപ്പെണ്ണിനെച്ചങ്ങാടത്തിലെടുത്തകന്നു പോയി.
2. പുലർകാല ചന്ദ്രൻ
മരിക്കുന്ന കുഞ്ഞിന്റെ മുഖം
പൊട്ടിത്തെറിക്കും പുലർ രശ്മികൾക്കു നടുവിൽ
No comments:
Post a Comment